ഐഎഫ്എഫ്‌കെ പ്രതിസന്ധി നീളുന്നു; ആറ് സിനിമകള്‍ക്ക് വിലക്ക്

എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അക്കാദമിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
iffk 2025
iffk 2025fb
Updated on
1 min read

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിസന്ധി തുടരുന്നു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ആറ് സിനിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. ഓള്‍ ദാറ്റ് ലെഫ്റ്റ്‌സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്‌ളെയിംസ്, ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്, എ പോയന്റ് എന്നീ സിനിമകളുടെ പ്രദര്‍ശനമാണ് വിലക്കിയിരിക്കുന്നത്. ഈ സിനിമകള്‍ പ്രദര്‍ശപ്പിക്കരുതെന്ന് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയം ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

iffk 2025
കുഞ്ഞുമുഹമ്മദിനെതിരൊയ കേസില്‍ മെല്ലെപ്പോക്ക്; രക്ഷപ്പെടാനുള്ള സമയം നല്‍കുന്നു; ഉടന്‍ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി

ഈ ആറ് സിനിമകള്‍ക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന മന്ത്രാലയത്തിന്റെ അറിയിപ്പ് ചീഫ് സെക്രട്ടറി ചലച്ചിത്ര അക്കാദമിയ്ക്ക് കൈമാറി. നേരത്തെ മുന്‍ നിശ്ചയിച്ചതു പോലെ എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അക്കാദമിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

iffk 2025
'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

നേരത്തെ അനുമതി ലഭിക്കാതിരുന്ന ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്, എ പോയന്റ് എന്നീ സിനിമകള്‍ ഇന്നലെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ ചീഫ് സെക്രട്ടറിയ്ക്ക് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ അന്തിമ അറിയിപ്പ് ലഭിക്കുകയായിരുന്നു.

Summary

IFFK 2025: Six films are banned by broadcasting ministry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com