'സീറ്റ് ഉണ്ടായിട്ടും ഇറക്കി വിട്ടിട്ടുണ്ട്; അപമാനവും സങ്കടവും ഒതുക്കിപ്പിടിച്ച് നില്‍ക്കും'; വികാരഭരിതനായി ഇന്ദ്രന്‍സ്

കാഴ്ചയ്‌ക്കൊരു ഗമ ഇല്ലാത്തോണ്ടാണ്, എന്റെ തൊഴിലിനു പോലും വില കിട്ടാത്തതെന്ന് തോന്നിയിട്ടുണ്ട്
Indrans
Indransഫെയ്‌സ്ബുക്ക്‌
Updated on
1 min read

മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത് വസ്ത്രാലങ്കാരത്തിലൂടെയാണ്. അന്ന് താരങ്ങള്‍ക്കായി വ്‌സ്ത്രങ്ങള്‍ തുന്നിപ്പിടിപ്പിച്ച ഇന്ദ്രന്‍സ് പിന്നീട് നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകരെ ഹൃദയങ്ങളിലേക്ക് തുന്നിച്ചേര്‍ക്കുകയായിരുന്നു. എളുപ്പമായിരുന്നില്ല ആ യാത്ര. വസ്ത്രാലങ്കാര സഹായിയായിരുന്ന സമയത്തും പിന്നീട് പ്രധാന പ്രധാന കോസ്റ്റിയും ഡിസൈനര്‍ ആയപ്പോഴുമെല്ലാം അദ്ദേഹത്തിന് അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

Indrans
'ജീവിതകാലം മുഴുവൻ വിലമതിക്കുന്ന ഒന്ന്'; മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിച്ചതിനെക്കുറിച്ച് രാഹുൽ രാജ​ഗോപാൽ

സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ അക്കാലത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇന്ദ്രന്‍സ്. വണ്ടിയില്‍ നിന്നും ഇറക്കി വിടുകയും കയറ്റാതെ പോവുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നാണ് താരം പറയുന്നത്. തന്റെ രൂപം കാരണം പല സ്ഥലങ്ങളിലും പിന്തള്ളപ്പെടുകയും ഒതുങ്ങി നില്‍ക്കേണ്ടി വരികയും ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

''ഷൂട്ടിങ്ങിന് പോകുമ്പോഴും തിരികെ വരുമ്പോഴും ലെക്കേഷന്‍ ഷിഫ്റ്റ് സമയത്തും പോകുന്ന വണ്ടികളില്‍ ഓടിച്ചെന്ന് കയറും. അവരെന്നെ ഇറക്കി വിടും. അടുത്ത വണ്ടിയില്‍ വാ, അല്ലെങ്കില്‍ പുറകെ ജീപ്പ് വരും അതില്‍ കേറി വാ എന്നൊക്കെ പറയും.കേറിയ വണ്ടികളില്‍ സീറ്റുണ്ടായിട്ടും ഇറക്കി വിട്ടിട്ടുണ്ട്. ചിലപ്പോള്‍ പോയ വണ്ടി തിരികെ വന്ന് സോറി പറഞ്ഞ് കേറ്റിക്കൊണ്ട് പോയിട്ടുമുണ്ട്.'' ഇന്ദ്രന്‍സ് പറയുന്നു.

''ഷിഫ്റ്റ് കഴിഞ്ഞ് ചെന്നയുടനെ ആര്‍ട്ടിസ്റ്റിന് കൊടുക്കേണ്ട ഡ്രസും ചെരുപ്പും ആഭരണങ്ങളും ഒക്കെ റെഡിയാക്കി ഓടിച്ചെന്ന് കയറുമ്പോ പിടിച്ചിറക്കും. അപമാനവും സങ്കടവും ഒതുക്കിപ്പിടിച്ച് മാറി നില്‍ക്കും. എനിക്ക് കാഴ്ചയ്‌ക്കൊരു ഗമ ഇല്ലാത്തോണ്ടാണ്, എന്റെ തൊഴിലിനു പോലും വില കിട്ടാത്തതെന്ന് തോന്നിയിട്ടുണ്ട്'' എന്നും അദ്ദേഹം പറയുന്നു.

കാലം മാറി, ഇന്ന് അന്താരാഷ്ട്ര പുരസ്‌കാരമടക്കം നേടിയിട്ടുള്ള നടനാണ് ഇന്ദ്രന്‍സ്. എങ്കിലും ജീവിതം തന്നെ പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് തന്റെ ലാളിത്യത്തെ ചേര്‍ത്തുപിടിക്കുകയാണ് ഇന്ദ്രന്‍സ്. ആശാന്‍ ആണ് ഇന്ദ്രന്‍സിന്റേതായി ഒടുവിലിറങ്ങിയ സിനിമ. ആട് ത്രീയാണ് അദ്ദേഹത്തിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.

Summary

Indrans recalls the insults he faced during intial days. He was not even allowed to get into the production bus.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com