'എന്റെ മല്ലു റൂട്ട്‌സില്‍ മാര്‍ക്‌സിസമുണ്ട്'; ലോക രാഷ്ട്രീയത്തോടുള്ള താല്‍പര്യത്തെപ്പറ്റി ജോണ്‍ എബ്രഹാം

റഷ്യയെക്കുറിച്ച് ഇത്രയും അറിവ് ഉണ്ടായത് എങ്ങനെ?
John Abraham
John Abraham വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ജിയോ പൊളിറ്റിക്‌സിനെക്കുറിച്ച് തനിക്കുള്ള താല്‍പര്യത്തിന് കാരണം കേരളത്തിലെ വേരുകളെന്ന് നടന്‍ ജോണ്‍ എബ്രഹാം. ബോളിവുഡിലെ മുന്‍നിര നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാമന്റെ പിതാവ് മലയാളിയാണ്. അച്ഛന്‍ ചെറുപ്പം മുതലേ തന്നെ സ്ഥിരമായി പത്രം വായിപ്പിക്കുമായിരുന്നുവെന്നും അത് തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നുമാണ് ജോണ്‍ എബ്രഹാം പറയുന്നത്.

John Abraham
'കഷണ്ടിയാണല്ലോ, ഇയാളെക്കൊണ്ട് പറ്റുമോ?'; സൗബിനില്‍ വിശ്വാസം ഇല്ലായിരുന്നു; പക്ഷെ അഭിനയിച്ച് ഞെട്ടിച്ചുവെന്ന് രജനികാന്ത്

ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു ജോണ്‍ എബ്രഹാം. റഷ്യയെക്കുറിച്ച് തനിക്കുള്ള അറിവിനും താല്‍പര്യത്തിനും കാരണം തന്റെ മല്ലു വേരുകളിലെ മാര്‍ക്‌സിസം ആണെന്നാണ് ജോണ്‍ എബ്രഹാം പറയുന്നത്.

John Abraham
ജീവിതം സിനിമയായാല്‍ ആരാകണം നായകനെന്ന് സഞ്ജു; മോഹന്‍ലാലിന്റെ ബൗളിങ് കണ്ടിട്ടുണ്ട്, അദ്ദേഹം വേണ്ടെന്ന് അശ്വിന്‍

''ഞാന്‍ ചെറുതായിരുന്നപ്പോള്‍ അച്ഛന്‍ ദിവസവും ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയല്‍ വായിപ്പിക്കുമായിരുന്നു. അത് എന്റെ ശീലമായി മാറി. അങ്ങനെ ഞാന്‍ സ്ഥിരമായി വായിക്കാന്‍ തുടങ്ങി. അന്ന് മുതലേ പത്രത്തിന്റെ ആദ്യ പേജ് മുതല്‍ അവസാന പേജ് വരെ വായിക്കും. എന്റെ അച്ഛന്‍ എന്നില്‍ ഉണ്ടാക്കിയെടുത്തൊരു സംസ്‌കാരം ആയിരുന്നു അത്'' ജോണ്‍ എബ്രഹാം പറയുന്നു.

''കുട്ടിക്കാലം മുതലേ രാത്രി ഹിന്ദി വാര്‍ത്തകള്‍ കാണുമായിരുന്നു. എട്ടരയുടെ വാര്‍ത്ത പതിവായി കാണും. അന്ന് ഇന്റര്‍നെറ്റൊന്നും ഇല്ല. ഇന്റര്‍നെറ്റ് വന്നതോടെ ജിയോ പൊളിറ്റിക്‌സിലുള്ള എന്റെ താല്‍പര്യം കൂടി. ഈയ്യടുത്ത് ഒരു റഷ്യ ടുഡെയിലെ ഒക്‌സാന ബോയ്‌കോഫുമായി ഇന്റര്‍വ്യു ഉണ്ടായിരുന്നു. അതില്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു.'' താരം പറയുന്നു.

''അതിന് ശേഷം ബ്യൂറോയില്‍ നിന്നും എന്നെ വിളിച്ചിരുന്നു. നിങ്ങള്‍ക്ക് റഷ്യയെക്കുറിച്ച് ഇത്രയും അറിവ് ഉണ്ടായത് എങ്ങനെയെന്ന് ചോദിച്ചു. എനിക്ക് തോന്നുന്നത് എന്റെ മല്ലു വേരുകളാണ് ആ മാര്‍ക്‌സിസ്റ്റ് ധാരണകളുടെ കാരണമെന്നാണ്. ജിയോ പൊളിറ്റിക്‌സിനോട് എനിക്ക് എന്നും താല്‍പര്യമുണ്ടായിരുന്നു. സിനിമയിലേക്ക് വരികയാണെങ്കില്‍ ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് എന്ന സിനിമ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഇത്തരം സിനിമകളാണ് നിര്‍മിക്കപ്പെടേണ്ടതെന്ന് തോന്നിയിട്ടുണ്ട്. '' എന്നും ജോണ്‍ പറയുന്നു.

മലയാളത്തിലാണ് ഇന്ന് ഏറ്റവും മികച്ച സിനിമകളുണ്ടാകുന്നതെന്നും ജോണ്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ആണ് തന്റെ പ്രിയപ്പെട്ട നടന്‍ എന്ന് പറഞ്ഞ ജോണ്‍ കാതലിലെ ഗേ കഥാപാത്രം ചെയ്ത മമ്മൂട്ടിയുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു. മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് താനെന്നും ജോണ്‍ പറഞ്ഞു. നേരത്തെ അനശ്വര രാജന്‍ നായികയായ മൈക്ക് നിര്‍മിച്ചത് ജോണ്‍ എബ്രഹാം ആയിരുന്നു.

Summary

John Abraham talks about his Mallu roots and Marxism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com