'ജനം നട്ടം തിരിയുമ്പോൾ അന്‍പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ  പരിഹസിക്കരുത്'

ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുമെന്നും ജോയ് മാത്യു പറയുന്നു
ജോയ് മാത്യു, പിണറായി വിജയൻ, സുധാകരൻ/ ഫയൽ ചിത്രം
ജോയ് മാത്യു, പിണറായി വിജയൻ, സുധാകരൻ/ ഫയൽ ചിത്രം
Updated on
1 min read

കേരളത്തിൽ ചൂടുപിടിച്ച ചർച്ചയാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റേയും കാമ്പസ് കഥകൾ. അമ്പതു കൊല്ലം മുൻപ് ബ്രണ്ണൻ കോളജ് പഠനകാലത്തുണ്ടായ സംഭവവികാസങ്ങളാണ് ഇരു നേതാക്കളും എണ്ണിയെണ്ണി പറഞ്ഞത്. ഇപ്പോൾ ഇതിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിയുമ്പോൾ അന്‍പത്  കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ  വിളമ്പുന്നവരെ  പരിഹസിക്കരുത് എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുമെന്നും ജോയ് മാത്യു പറയുന്നു. 

ജോയ് മാത്യുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അന്‍പത്  കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ  വിളമ്പുന്നവരെ  പരിഹസിക്കരുത്.
ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും.
ഇന്ത്യന്‍ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും !അതില്‍ നമ്മള്‍ മലയാളികള്‍ക്കാണ് ആഹ്ലാദിക്കാന്‍ കൂടുതല്‍ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം .
നിങ്ങളുടെയോ ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com