'എന്റെ സിനിമയില്‍ ഷാരുഖ് ഖാന്‍ അഭിനയിച്ചത് സൗജന്യമായി, അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും': കമല്‍ ഹാസന്‍

'ഹേ റാമി'ല്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ
kamal haasan shah rukh khan
ഷാരുഖിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും കമല്‍ഹാസന്‍
Updated on
1 min read

മല്‍ ഹാസന്‍ സംവിധാനം ചെയ്ത 'ഹേ റാമി'ല്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ. പുതിയ ചിത്രം ഇന്ത്യന്‍ 2ന്റെ പ്രമോഷന്‍ ചടങ്ങിനിടെ കമല്‍ഹാസന്‍ തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സൗജന്യമായി തന്റെ സിനിമയില്‍ അഭിനയിച്ചതില്‍ ഷാരുഖിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

kamal haasan shah rukh khan
എഐ ഒരുക്കിയ നെടുമുടി വേണു; ആകാംക്ഷ ജനിപ്പിച്ച് ഇന്ത്യന്‍ 2, വിഡിയോ

ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ ഞങ്ങള്‍ എല്ലാം വെറും മനുഷ്യര്‍ മാത്രമാണ്. ഞാന്‍ ഒരു സൂപ്പര്‍സ്റ്റാറിനെ അല്ല കണ്ടത്. അദ്ദേഹം ഒരു സൂപ്പര്‍ഡയറക്ടറേയും അല്ല. ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഷാരുഖ് ഖാന്‍ സാഹിബ് ആ സിനിമ സൗജന്യമായിട്ടാണ് ചെയ്തത്. ഒരു സൂപ്പര്‍സ്റ്റാറിന് അത് ചെയ്യാനാവില്ല. ഒരു ആരാധകന് മാത്രമേ അത് ചെയ്യാനാവൂ. ഞാന്‍ എപ്പോഴും അദ്ദേഹത്തോട് നന്ദിയുള്ളവനായിരിക്കും. പിന്നീടാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് താരപട്ടങ്ങള്‍ നല്‍കിയത്. എളിമയോടെ ഞങ്ങളത് സ്വീകരിക്കുകയായിരുന്നു.- കമല്‍ഹാസന്‍ പറഞ്ഞു.

ഹിന്ദിയിലും തമിഴിലുമായി 2000ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഹേ റാം. ഷാരുഖ് ഖാനൊപ്പം കമല്‍ഹാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയും നിര്‍മാണവും കമല്‍ഹാസന്‍ തന്നെയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബോളിവുഡ് വിഖ്യാത താരം ദിലീപ് കുമാറുമായുള്ള ബന്ധത്തേക്കുറിച്ചും കമല്‍ഹാസന്‍ വാചാലനായി. തേവര്‍ മകന്‍ ഹിന്ദി റീമേക്കില്‍ ദിലീപ് കുമാര്‍ അഭിനയിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയില്‍ നിന്ന് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് താന്‍ റീമേക്ക് റൈറ്റ് വില്‍ക്കാന്‍ തീരുമാനിച്ചതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com