വിജയചരിത്രം ആവർത്തിക്കാൻ കന്നഡ; ഉപേന്ദ്രയും കിച്ച സു​ദീപും ഒന്നിക്കുന്ന 'കബ്‌സ' വരുന്നു; മാർച്ച് 17 ന് റിലീസ്

ആർ ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 17ന് റിലീസ് ചെയ്യും
കബ്സ പോസ്റ്റർ
കബ്സ പോസ്റ്റർ
Updated on
1 min read

തുടർച്ചയായി വിജയങ്ങളിലൂടെ ഇന്ത്യൻ സിനിമാലോകത്തെ ഒ‌ന്നടങ്കം ഞെട്ടിക്കുകയാണ് കന്നഡ സിനിമാമേഖല. കെ ജി എഫ്, കാന്താര, വിക്രാന്ത് റോണ, ചാർളി 777 എന്നിവയെല്ലാം ബ്ലോക്ബസ്റ്ററുകളായിരുന്നു. കന്നഡ സിനിമാലോകത്തിന്റെ  പ്രതീക്ഷയേറ്റിക്കൊണ്ട് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. ഉപേന്ദ്രയും കിച്ച സുദീപും ഒന്നിക്കുന്ന "കബ്‌സ". ആർ ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 17ന് റിലീസ് ചെയ്യും.

1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മാസ് -ആക്ഷൻ പിരിയോഡിക്കായാണ് കബ്സ ഒരുക്കിയിരിക്കുന്നത്. ക്രൂരമായി ഉപദ്രവിക്കപ്പെട്ട ഒരു സ്വതന്ത്ര സേനാനിയൂടെ മകൻ അധോലോക സംഘത്തിലേക്ക് എത്തുന്നതും അതേ തുടർന്ന് ഉണ്ടാകുന്ന സംഭവം ബഹുലമായ കാര്യങ്ങളാണ് കബ്സ  പറയുന്നത്. 

ശ്രിയ ശരൺ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ ശിവരാജ്‌കുമാർ, ജഗപതി ബാബു, പ്രകാശ് രാജ്, സമുതിരക്കനി, നവാബ് ഷാ, കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ, പോഷാനി കൃഷ്ണ മുരളി, ജോൺ കോക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ, ധനീഷ് അക്തർ സെഫി, പ്രദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി എന്നിവരാണ് കബ്സയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കെജിഎഫിൽ സം​ഗീതമൊരുക്കിയ രവി ബസ്രൂരിയാണ് കബ്സയുടെ സംഗീതം. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ.ചന്ദ്രു നിർമ്മിച്ച് എം.ടി.ബി. നാഗരാജ് അവതരിപ്പിക്കുന്ന ചിത്രം വമ്പൻ റിലീസാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിനും കന്നഡയ്ക്കും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലും ചിത്രം എത്തും. പീറ്റർ ഹെയ്നൊപ്പം രവി വർമ്മ, വിജയ്, വിക്രം,റാം ലക്ഷ്മൺ, മോർ എന്നിവർ ചേർന്നാണ് കബ്സയ്ക്ക് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഛായാഗ്രഹണം എ.ജെ ഷെട്ടിയും കലാസംവിധാനം ശിവകുമാറും മഹേഷ് റെഡ്ഡി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. മലയാളം പിആർഒ- വിപിൻ കുമാർ, പ്രൊഡക്ഷൻ ഹെഡ്- യമുന ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഗഗൻ.ബി.എ. എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com