'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

ഓരോ കുട്ടിയുടേയും മൗലികാവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കും
kareena kapoor
കരീന കപൂര്‍ ഇന്‍സ്റ്റഗ്രാം
Updated on
1 min read

ന്യൂഡല്‍ഹി: യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍. 2014 മുതല്‍ യുണിസെഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ലിംഗ സമത്വം, അടിസ്ഥാന പഠനം, പ്രതിരോധ കുത്തിവയ്പ്പ്, മുലയൂട്ടലിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയ മേഖലകളിലും സജീവ പ്രവര്‍ത്തകയാണ്.

kareena kapoor
സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

യുണിസെഫ് ഇന്ത്യയുടെ അംബാസഡറായി നിയമിച്ചതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും വിശ്രമമില്ലാതെ മുന്നോട്ടും കഠിനാധ്വാനം ചെയ്യുമെന്നും കരീന കപൂര്‍ പറഞ്ഞു. ഇന്ത്യയുടെ ഏത് കോണിലായാലും പെണ്‍കുട്ടികളെ പൂര്‍ണ ഹൃദയത്തോടെ സ്വീകരിക്കുന്നു. ഓരോ കുട്ടിയുടേയും മൗലികാവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുരക്ഷിതത്വം, ലിംഗസമത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവക്കെല്ലാം കുഞ്ഞുങ്ങള്‍ക്ക് അവകാശമുണ്ട്. ഒരു കുട്ടിയുടെ ആദ്യത്തെ അഞ്ച് വര്‍ഷം വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികള്‍ പറയുന്നതെന്തും നമ്മള്‍ കേള്‍ക്കണം. കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം. സ്വപ്‌നം കാണാനുള്ള കഴിവ് വളര്‍ത്തണമെന്നും കരീന പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com