കൊഴുമ്മൽ രാജീവനായി കുഞ്ചാക്കോ ബോബൻ വീണ്ടും: എത്തുന്നത് സുരേശന്റെയും സുമലതയുടെയും പ്രണയചിത്രത്തിൽ

ന്നാ താൻ കേസ് കൊട് സിനിമയ്ക്ക് ഒരു വർഷമായ വേളയിൽ തന്നെയാണ് താരം രാജീവന്റെ വേഷത്തിൽ വീണ്ടും എത്തുന്നത്
കൊഴുമ്മൽ രാജീവനായി കുഞ്ചാക്കോ ബോബൻ, രാജേഷ്‌ മാധവനും ചിത്രാ നായരും രതീഷ് ബാലകൃഷ്ണ പൊതുവാളിനൊപ്പം/ ഫെയ്സ്ബുക്ക്
കൊഴുമ്മൽ രാജീവനായി കുഞ്ചാക്കോ ബോബൻ, രാജേഷ്‌ മാധവനും ചിത്രാ നായരും രതീഷ് ബാലകൃഷ്ണ പൊതുവാളിനൊപ്പം/ ഫെയ്സ്ബുക്ക്
Updated on
1 min read

കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ കൊഴുമ്മൽ രാജീവൻ. ഈ കഥാപാത്രമായുള്ള താരത്തിന്റെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിക്കൊടുത്തു. ഇപ്പോൾ ഇതാ വീണ്ടും കൊഴുമ്മൽ രാജീവൻ ആവുകയാണ് കുഞ്ചാക്കോ ബോബൻ. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് താരം വീണ്ടും രാജീവന്റെ വേഷത്തിൽ എത്തുന്നത്. 

കുഞ്ചാക്കോ ബോബൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ന്നാ താൻ കേസ് കൊട് സിനിമയ്ക്ക് ഒരു വർഷമായ വേളയിൽ തന്നെയാണ് താരം രാജീവന്റെ വേഷത്തിൽ വീണ്ടും എത്തുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളായിരുന്ന സുരേശന്റെയും സുമലതയുടെയും ജീവിതം പറയുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലാണ് കൊഴുമ്മൽ രാജീവനായി കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്.

കേക്ക് മുറിച്ചാണ് കുഞ്ചാക്കോ ബോബനെ സെറ്റിലേക്ക് സ്വീകരിച്ചത്. രാജേഷ്‌ മാധവനും ചിത്രാ നായരുമാണ് സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയുമായാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ., വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com