'ഞാൻ നിങ്ങൾക്ക് ചാരായമല്ല തന്നത്, കള്ളു കുടിയൻമാരെപ്പോലെ ഡാൻസ് കളിക്കരുത്'; ക്ഷുഭിതനായി മാരി സെൽവരാജ്

ഇങ്ങനെ ബഹളം ഉണ്ടാക്കാൻ ചാരായമല്ല ഞാൻ നിങ്ങൾക്ക് തന്നത്.
Mari Selvaraj
Mari Selvarajവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മാരി സെൽവരാജ് സംവിധാനം ചെയ്ത് തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ബൈസൺ കാലമാടൻ. ഇപ്പോഴിതാ ചിത്രത്തിന്റെ തിയറ്റർ വിസിറ്റ് നടത്തുന്നതിനിടെ ഡാൻസ് കളിച്ചവരോട് ക്ഷുഭിതനായി സംവിധായകൻ മാരി സെൽവരാജ്. സംസാരിക്കുന്നതിനിടെ പ്രേക്ഷകരിൽ കുറച്ച് പേർ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാരി പറഞ്ഞു.

ബഹളം ഉണ്ടാക്കാൻ ചാരായമല്ല ഞാൻ നിങ്ങൾക്ക് തന്നതെന്നും തന്റെ സിനിമ നിങ്ങൾക്ക് പുസ്തകം പോലെയാകണം എന്നാണ് ആഗ്രഹമെന്നും മാരി പറഞ്ഞു. 'ഇങ്ങനെ ബഹളം ഉണ്ടാക്കാൻ ചാരായമല്ല ഞാൻ നിങ്ങൾക്ക് തന്നത്. എന്റെ സിനിമ നിങ്ങൾക്ക് പുസ്തകം പോലെയാകണം എന്ന് ആഗ്രഹിക്കുന്നു.

നിങ്ങൾ അത് പഠിക്കണം, മദ്യം നൽകി നിങ്ങളെ ഡാൻസ് കളിപ്പിക്കാനല്ല ഞാൻ വന്നത്, ദയവ് ചെയ്ത് മദ്യം കുടിച്ചതു പോലെ കാണിക്കരുത്…', മാരി സെൽവരാജ് പറഞ്ഞു. ദീപാവലി റിലീസ് ആയി തിയറ്ററുകളിൽ എത്തിയ ബൈസൺ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

Mari Selvaraj
'മോഹൻലാൽ വരെ എതിർത്തു; വാലിബൻ ഒറ്റ ഭാ​ഗമായി ഇറക്കാൻ തീരുമാനിച്ച സിനിമ'

ധ്രുവ് വിക്രമിന്റെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് കമന്റുകൾ. സിനിമയുടെ കഥയ്ക്കും പശുപതിയുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. സ്ഥിരം മാരി സെൽവരാജ് രീതികൾ സിനിമ പിന്തുടരുന്നുണ്ടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

Mari Selvaraj
'മൂന്ന് തവണ സെക്ഷ്വൽ അബ്യൂസ് നേരിടേണ്ടി വന്നു, ആ റൂമിന്റെ സ്മെൽ ഇന്നും ട്രോമയാണ്'; വെളിപ്പെടുത്തി നടൻ നിഹാൽ പിള്ള

പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാകുന്നു. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരശൻ, രജിഷ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Summary

Cinema News: Director Mari Selvaraj gets angry with fans during a theater visit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com