'ഒരേ ഒരാൾ, പേര് രാജമൗലി'; ഡോക്യുമെന്ററി റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

'മോഡേൺ മാസ്റ്റേഴ്സ്: എസ്. എസ് രാജമൗലി' എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
മോഡേൺ മാസ്റ്റേഴ്സ്: എസ്. എസ് രാജമൗലി
മോഡേൺ മാസ്റ്റേഴ്സ്: എസ്. എസ് രാജമൗലിInstagram
Updated on
1 min read

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള ഹിറ്റ് ഫിലിംമേക്കറാണ് എസ്.എസ് രാജമൗലി. ബാഹുബലി എന്നൊരറ്റ ചിത്രം കൊണ്ട് ലോകം മുഴുവനുമുള്ള സിനിമ പ്രേക്ഷകരുടെ ഹൃദയം കവർന്നു അദ്ദേഹം. ഇന്നിപ്പോൾ ഒരു സിനിമയ്ക്കായി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് രാജമൗലി ചിത്രത്തിന് വേണ്ടിയായിരിക്കും.

അത്രത്തോളം രാജമൗലി എന്ന സംവിധായകനിൽ പ്രേക്ഷകർ വിശ്വാസമർപ്പിച്ചു കഴി‍ഞ്ഞു. കൽക്കി 2898 എഡി എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും സംവിധായകനെത്തിയിരുന്നു. അടുത്തിടെ രാജമൗലിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ഒരുക്കുന്നതിനേക്കുറിച്ച് നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു. 'മോഡേൺ മാസ്റ്റേഴ്സ്: എസ്. എസ് രാജമൗലി' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണിപ്പോൾ.

ഡോക്യുമെന്ററിയുടെ റിലീസ് തീയതിയാണ് പുറത്തുവന്നിരിക്കുന്നത്. ഓ​ഗസ്റ്റ് 2നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങുക. "ഒരു മനുഷ്യൻ. ഒട്ടനവധി ബ്ലോക്ക്ബസ്റ്ററുകൾ. അടങ്ങാത്ത ആ​ഗ്രഹം. ഇത്രയധികം വലിയ ഉയരങ്ങളിലേക്കെത്താൻ ഈ ഇതിഹാസ ഫിലിംമേക്കറിന് എന്താണ് വേണ്ടി വന്നത് ?"- എന്ന അടിക്കുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോഡേൺ മാസ്റ്റേഴ്സ്: എസ്. എസ് രാജമൗലി
'വാങ്ങുന്നത് കോടികൾ, എല്ലാം ഒറ്റയ്ക്ക് തിന്നണം എന്ന മാനസികാവസ്ഥ; ഫഹദ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്': അനൂപ് ചന്ദ്രൻ

അനുപമ ചോപ്രയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലും രാജ്യാന്തര സിനിമയിലും രാജമൗലി ചെലുത്തിയിരിക്കുന്ന സ്വാധീനത്തെക്കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത്. ജെയിംസ് കാമറൂൺ, ജോ റൂസ്സോ, കരൺ ജോഹർ, പ്രഭാസ്, ജൂനിയർ എൻടിആർ, റാം ചരൺ, റാണ ദഗ്ഗുബതി എന്നിവർ രാജമൗലിയ്ക്കൊപ്പമുള്ള അനുഭവവും ഡോക്യുമെന്ററിയിലൂടെ പങ്കുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 1 മണിക്കൂറും 14 മിനിറ്റുമാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com