വിവാഹനിശ്ചയ ചിത്രങ്ങൾ നീക്കി, വരനെ അൺഫോളോ ചെയ്തു; വിവാഹത്തിൽ നിന്ന് പിന്മാറി നടി നിവേദ പെതുരാജ്

തന്റെ സുഹൃത്തായ രജിത്തിനെയാണ് വിവാ​ഹം കഴിക്കാൻ പോകുന്നതെന്നും നടി പറഞ്ഞിരുന്നു.
Nivetha Pethuraj
Nivetha Pethurajഇൻസ്റ്റ​ഗ്രാം
Updated on
1 min read

തമിഴകത്ത് തിളങ്ങി നിൽക്കുന്ന നടിമാരിലൊരാളാണ് നിവേദ പെതുരാജ്. അടുത്തിടെ തെരുവ് നായ ആക്രമണത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകൾ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഈ വർഷം ഓഗസ്റ്റിലാണ് നിവേദ തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. തന്റെ സുഹൃത്തായ രജിത്തിനെയാണ് വിവാ​ഹം കഴിക്കാൻ പോകുന്നതെന്നും നടി പറഞ്ഞിരുന്നു.

ഇരുവരും തമ്മിൽ‌ പ്രണയത്തിലായിരുന്നുവെന്നും നടി സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ നിവേ​ദ വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. നിവേദയുടെ സോഷ്യൽ മീഡിയ പേജിൽ നിന്നും വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം നീക്കം ചെയ്യുകയും നടി രജിത്തിനെ അൺഫോളോ ചെയ്യുകയും ചെയ്തതോടെയാണ് ഇത്തരമൊരു വാർത്ത പ്രചരിക്കാൻ കാരണമായത്.

Nivetha Pethuraj
ഒടിടിയിലും കയ്യടി നേടാൻ ഫെമിനിച്ചി ഫാത്തിമയും കാന്തയും; പുത്തൻ റിലീസുകളിതാ

ഇവരുടെ വിവാഹം 2026 ജനുവരിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. മുൻ ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർഥിയായിരുന്ന തന്റെ മുൻ കാമുകിയുമായി രജിത് വീണ്ടും ഈ ബന്ധത്തിലേക്ക് തിരിഞ്ഞതാണ് നിവേദയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകാൻ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Nivetha Pethuraj
'മോര്‍ഫ് ചെയ്‌തോ, എനിക്കൊരു പുല്ലുമില്ല; പിന്നില്‍ വളര്‍ത്തുദോഷമുള്ള പുരുഷന്മാര്‍'; തുറന്നടിച്ച് ചിന്മയി

സംഭവത്തിൽ നിവേദയോ രജിത്തോ പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും മൗനം വെടിയുമോ എന്നറിയാൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2016 ൽ പുറത്തിറങ്ങിയ 'ഒരു നാൾ കൂത്ത്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നിവേദ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വെങ്കട് പ്രഭുവിന്റെ ‘പാർട്ടി’യാണ് നിവേദയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ.

Summary

Cinema News: Actress Nivetha Pethuraj engagement got cancelled.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com