'അവിടെ എന്റെ പേരുപോലും ആർക്കും അറിയില്ലായിരുന്നു', കാലകേയന്റെ കൂട്ടാളിയിൽ നിന്ന് 'വെമ്പുലി'യായ ജോൺ കൊക്കൻ

ബാഹുബലിയോട് യുദ്ധം ചെയ്യാൻ എത്തുന്ന കാലകേയന്റെ കൂട്ടാളിയായാണ് ജോൺ കൊക്കൻ അഭിനയിച്ചത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

പാ രഞ്ജിത്ത് സംവിധാനം ചെയ്ത സാർപട്ടെ പരമ്പരൈയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജോൺ കൊക്കൻ. അതുവരെ ചെറിയ വേഷങ്ങളിൽ ഒതുങ്ങിനിന്ന ജോൺ, വെമ്പുലി എന്ന ബോക്സിങ് കഥാപാത്രത്തിലൂടെ ആരാധകരുടെ മനസു കീഴടക്കി. ലോകശ്രദ്ധ നേടിയ ബാഹുബലിയിലും ജോൺ അഭിനയിച്ചിരുന്നു. ആരുടേയും ശ്രദ്ധയിൽ പതിയാതിരുന്ന ആ കഥാപാത്രത്തെക്കുറിച്ചുള്ള താരത്തിന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

ബാഹുബലിയോട് യുദ്ധം ചെയ്യാൻ എത്തുന്ന കാലകേയന്റെ കൂട്ടാളിയായാണ് ജോൺ കൊക്കൻ അഭിനയിച്ചത്. സെറ്റിലെ ഒരാൾക്കും തന്റെ പേരുപോലും അറിയില്ലായിരുന്നു എന്നാണ് അദ്ദേഹം കുറിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള തന്റെ ഫോട്ടോയ്ക്കൊപ്പമാണ് കുറിപ്പ്. 

ഇത് ബാഹുബലിയിൽ നിന്നുള്ള രം​ഗമാണ്. വളരെ ചെറിയൊരു വേഷമായിരുന്നു. ആ ഷൂട്ടിങ്ങ് ദിനങ്ങൾ ഇന്നും ഓർമിക്കുന്നു. അന്ന് സെറ്റിൽ എന്റെ പേര് പോലും ആർക്കും അറിയില്ല. ഒരിക്കൽ എന്റെ പേരും എല്ലാവരും അറിയുമെന്ന് അന്ന് സ്വയം പറയാറുണ്ടായിരുന്നു. സാർപട്ടൈ പരമ്പരൈയിലൂടെയാണ് ആ ദിവസമെത്തിയത്. ഇന്ന് ഏറെ അഭിമാനത്തോടെയാണ് ഞാൻ ഈ ചിത്രം പങ്കുവയ്ക്കുന്നത്. അജിത് സർ പറഞ്ഞ കാര്യം ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. എന്നാൽ തളർന്നു പോകാതെ നിങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കണം. നിങ്ങളുടെ സമയത്തിന് വേണ്ടി കാത്തിരിക്കുക. സമയം വരുന്നതുവരെ സ്വയം പ്രവർത്തിക്കുക, കഴിവുള്ളവരായി മാറുക. നടക്കാത്തതായി ഒന്നും തന്നെയില്ല, ഒരു ജീവിതമേയുള്ളൂ, നിങ്ങളുടെ സ്വപ്നങ്ങൾക്കായി പോരാടൂ.- ജോൺ കുറിച്ചു. 

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ ജൂനിയർ ആർടിസ്റ്റായാണ് ജോൺ സിനിമയിലെത്തുന്നത്. സാർപട്ടെ പരമ്പരൈ ആണ് താരത്തിന് ശ്രദ്ധ നേടിക്കൊടുക്കുന്നത്. വെമ്പുലി എന്ന ബോക്സിങ് കഥാപാത്രം ചിത്രത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നതായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com