തിയറ്ററിൽ നിറഞ്ഞ കയ്യടി, രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ഇപ്പോഴിതാ ഹിറ്റ് ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.
Pennum Porattum
Pennum Porattumഇൻസ്റ്റ​ഗ്രാം
Updated on
1 min read

നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'പെണ്ണും പൊറാട്ടും'. ചലച്ചിത്ര മേളകളിലും തിയറ്ററുകളിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. നൂറിലധികം പുതുമുഖങ്ങളും നാനൂറിലധികം പക്ഷി- മൃഗാദികളും അണിനിരക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ ഹിറ്റ് ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. മാർച്ച് 13 മുതൽ ഒടിടിയിലൂടെ ചിത്രം കാണാനാകും. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം കാണാനാകും. സാമൂഹിക- ആക്ഷേപ ഹാസ്യം എന്ന ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Pennum Porattum
'തൃഷ കൂടെ പോകാന്‍ പാടില്ലായിരുന്നു, കരൂര്‍ സംഭവത്തേക്കാള്‍ വിജയ്ക്ക് നാണക്കേടുണ്ടാക്കി'; വീണ്ടും പാര്‍ഥിപന്‍

പട്ടട എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗോപാലൻ മാസ്റ്റർ, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായ സുട്ടു എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്. ചിത്രത്തിലെ സുട്ടു എന്ന നായയും മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Pennum Porattum
'വിമാനത്തിൽ കയറിക്കഴിഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് പേടിയായി, നിങ്ങളുടെ പ്രാർഥനയ്ക്ക് നന്ദി'; ഉർവശി റൗട്ടേല

സൂപ്പർ താരങ്ങൾ ഇല്ലാതെ തന്നെ മികച്ച ഒരു ചലച്ചിത്രാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാൻ സംവിധായകൻ രാജേഷ് മാധവന് ആയിട്ടുണ്ട്. സബിൻ ഊരാളിക്കണ്ടിയുടെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിങും ഡോൺ വിൻസെന്റ് ഒരുക്കിയ സംഗീതവും പെണ്ണും പൊറാട്ടും സിനിമയിൽ കയ്യടി നേടിയിരുന്നു. സന്തോഷ് ടി കുരുവിളയുടെ എസ് ടി കെ ഫ്രെയിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒടിടിയിലും ചിത്രം മികച്ച അഭിപ്രായം നേടുമെന്നാണ് പ്രതീക്ഷ.

Summary

Cinema News: Rajesh Madhavan's Pennum Porattum OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com