ആലിയയുടേത് ഒർഗൻസ സാരി, സിൽക്ക് ഷെർവാണിയിൽ രൺബീർ; 'റാലിയ' വിവാഹ വിശേഷങ്ങൾ 

സബ്യസാചി ഡിസൈൻ ചെയ്ത ഐവറി നിറമുള്ള വിവാഹവസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
2 min read

2005ൽ സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ബ്ലാക്ക് എന്ന സിനിമയുടെ സംവിധാന സഹായി ആയി രൺബീർ പ്രവർത്തിക്കുന്ന കാലത്ത് സിനിമയിലെ ഒരു വേഷത്തിന് ഓഡിഷനു പോയിട്ടുണ്ട് ആലിയ. അന്ന് അപരിചിതരായിരുന്നവർ 17 വർഷങ്ങൾക്കിപ്പുറം വിവാഹിതരാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ ഏറ്റവും പ്രിയപ്പെട്ട ബാൽക്കണിയിൽ വച്ചുതന്നെ രൺബീറും ആലിയയും വിവാഹിതരായി. 

"ഇന്ന്, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഞങ്ങളുടെ വീട്ടിൽ വച്ച് കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ ചിലവഴിച്ച, ഞങ്ങളുടെ പ്രിയപ്പെട്ട ഇടമായ ബാൽക്കണിയിൽ വെച്ച് ഞങ്ങൾ വിവാഹിതരായി.
ഇതിനകം ഒരുപാട് ഓർമ്മകൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു. ഇനിയും കാത്തിരിക്കാനാകില്ല.. സ്നേഹവും സന്തോഷവും സുഖകരമായ നിശബ്ദതയും മൂവി നൈറ്റ്സ്, നിസാര വഴക്കുകൾ, വൈൻ ഡിലൈറ്റ്സ്, ചൈനീസ് ബൈറ്റ്സ് എല്ലാം നിറഞ്ഞ ഓർമ്മകൾ
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ഞങ്ങൾക്ക് നൽകിയ സ്‌നേഹത്തിന് നന്ദി. നിങ്ങളുടെ സ്‌നേഹം ഈ നിമിഷത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുകയാണ്..
സ്‌നേഹത്തോടെ, രൺബീറും ആലിയയും..", എന്ന് കുറിച്ച വിവാഹത്തെക്കുറിച്ച് ആലിയ ഔദ്യോ​ഗികമായി ആരാധകരെ അറിയിച്ചു. ചിത്രങ്ങളും പങ്കുവച്ചു. 

സബ്യസാചി ഡിസൈൻ ചെയ്ത ഐവറി നിറമുള്ള വിവാഹവസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്.
‌ഐവറി നിറമുള്ള ഒർഗൻസ സാരിയായിരുന്നു ആലിയയുടെ വിവാഹവേഷം. നേർത്ത ടില്ല വർക്ക് നിറഞ്ഞതായിരുന്നു സാരി. ഇതോടപ്പം ഹാൻഡ് എബ്രോയിഡറി വർക്കുള്ള ടിഷ്യു ഷാളും ധരിച്ചിരുന്നു. സബ്യസാചി ഹെറിറ്റേജ് ജ്വല്ലറികളാണ് ആലിയ അണിഞ്ഞത്. 
ആലിയയുടെ വസ്ത്രവുമായി ചേരുന്ന ഐവറി നിറത്തിലുള്ള സിൽക്ക് ഷെർവാണിയായിരുന്നു രൺബീറിന്റെ വേഷം. സരി മറോറി എബ്രോയിഡറി വർക്കുള്ള ഷാളും സിൽക്ക് ഒർഗൻസ സഫയും രൺബീർ അണിഞ്ഞിരുന്നു. അൺകട്ട് ഡയമണ്ട്, എമറാൾഡ്, പേൾസ് എന്നിവ കോർത്തിണക്കി സബ്യസാചി ഹെറിറ്റേജ് ജ്വല്ലറി രൺബീറും അണിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com