ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

പരാതിക്കു കാരണമായ ബസ് ഓടിച്ചത് യദുവാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്
roshna ann roy
റോഷ്ന റോയ് ഫെയ്സ്ബുക്ക്
Updated on
1 min read

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്ന റോയ് ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിയിക്കുന്ന തെളിവുകൾ പുറത്ത്. പരാതിക്കു കാരണമായ ബസ് ഓടിച്ചത് യദുവാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. പിന്നാലെ പ്രതികരണവുമായി റോഷ്ന രം​ഗത്തെത്തി. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു നടി കുറിച്ചത്. രാഷ്ട്രീയപരമായി കാണാതെ ഇതു ഒരു സാധാരണ റോഡിൽ നടന്ന വിഷയമായി ആലോചിക്കാനും റോഷ്ന ആവശ്യപ്പെട്ടു.

roshna ann roy
'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

റോഷ്നയുടെ കുറിപ്പ്

ഈ ഒരു തെളിവു മാത്രം മതി. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . എന്റെ. ഭാഗം എനിക്ക് തെളിയിക്കാതെ നിവർത്തിയില്ലല്ലോ .... എനിക്കു. ഉണ്ടായ ഒരു വിഷയം facebookil post ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം. തെളിഞ്ഞു … ഇദ്ദേഹമാണ് വണ്ടി ഓടിച്ചതെന്നും. ഇനിയും ന്യായീകരിക്കാൻ വരുന്നവരോട് എനിക്കൊന്നും പറയാനില്ല … രാഷ്ട്രീയപരമായി കാണാതെ ഇതു ഒരു സാധാരണ റോഡിൽ നടന്ന വിഷയമായി ആലോചിക്കു…. ഒരു ആളെ ഒരു കാര്യവുമില്ലാതെ അസഭ്യം പറഞ്ഞു വണ്ടിയിൽ കയറി പോകുന്നതിനോട് നിങ്ങൾക്ക് നല്ല അഭിപ്രായം ആണെങ്കിൽ … പിന്നെ പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലപ്പുറത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ കുന്നംകുളത്ത് വച്ച് യദു അശ്ലീല ഭാഷയില്‍ സംസാരിച്ചുവെന്നാണ് റോഷ്നയുടെ ആരോപണം. പിന്നാലെ ജൂൺ 18ന് തിരുവനന്തപുരം ഡിപ്പോയിൽനിന്നു വഴിക്കടവിലേക്ക് യാത്ര തിരിച്ച ബസ്സിന്റെ ഡ്രൈവർ യദു തന്നെയായിരുന്നു എന്നതിന്റെ രേഖകളാണ് പുറത്തുവന്നത്. 19 നാണ് ഈ ബസ് മടങ്ങിയത്.

അതിനിടെ റോഷ്നയ്ക്കെതിരെ സൈബർ ആക്രമണം രൂക്ഷമാവുകയാണ്. മേയർ ആര്യ രാജേന്ദ്രനെ സഹായിക്കാനാനാണ് നടി ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത് എന്നാണ് വിമർശകർ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com