

ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുകുമാർ സെന്നിന്റെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു. റോയ് കപൂർ ഫിലിംസിന്റെ ബാനറിൽ സിദ്ധാർഥ് റോയ് കപൂറും ട്രിക്കിടെയ്ൻമെൻ്റ് മീഡിയയുടെ ബാനറിൽ രോമാഞ്ചക് അറോറയും ചേർന്നാണ് സുകുമാർ സെന്നിൻ്റെ ബയോപിക് നിർമ്മിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് റിസൽറ്റ് പുറത്തുവരാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
സുകുമാർ സെന്നിന്റെ നേതൃത്വത്തിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 1951-52 കാലഘട്ടങ്ങളിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലണ്ടൻ സർവകലാശാലയിൽ നിന്നും ഗണിത ശാസ്ത്രത്തിൽ സ്വർണമെഡലോടു കൂടി പാസായ സുകുമാർ സെൻ, അതിന് ശേഷമാണ് സിവിൽ സർവീസിലേക്കെത്തുന്നത്.
'ഇന്ത്യയുടെ ജനാധിപത്യ ചരിത്രം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച സുകുമാർ സെന്നിൻ്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. നിരക്ഷരതയ്‌ക്കെതിരെ പോരാടുന്നതിന്, ആൾമാറാട്ടം ഒഴിവാക്കാൻ വോട്ടർമാരുടെ നഖങ്ങളിൽ മായാത്ത മഷി എന്ന ആശയം കൊണ്ടുവരുന്നതുൾപ്പെടെ നമ്മുടെ ജനാധിപത്യ പ്രക്രിയയ്‌ക്ക് വാസ്തുവിദ്യ നൽകുന്നതിൽ അദ്ദേഹത്തിൻ്റെ നിരവധി നൂതനാശയങ്ങൾ ഇന്നും നിലവിലുണ്ട്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കും ആദ്യ തെരഞ്ഞെടുപ്പിൻ്റെ ആവേശകരമായ കഥയും അതിന് പിന്നിലെ അത്ഭുതകരമായ മനുഷ്യനേയും എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'- നിർമ്മാതാവ് സിദ്ധാർഥ് റോയ് കപൂർ പറഞ്ഞു.
'ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് വിജയകരമായ ജനാധിപത്യമാണ്. എല്ലാ ജനാധിപത്യത്തിൻ്റെയും അടിസ്ഥാനം സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളാണ്, ഈ ഊർജ്ജസ്വലമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് അടിത്തറ പാകിയതിൻ്റെ ക്രെഡിറ്റ് എൻ്റെ മുത്തച്ഛനും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായ സുകുമാർ സെന്നിനാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മഹത്തായ നമ്മുടെ രാജ്യത്തെ വാഴ്ത്തപ്പെടാത്ത ഒരു നായകൻ്റെ കഥ അവതരിപ്പിക്കാൻ നിർമ്മാതാക്കൾക്ക് എല്ലാ വിജയങ്ങളും നേരുന്നു'- സുകുമാർ സെന്നിന്റെ കൊച്ചുമകൻ സഞ്ജീവ് സെൻ പറഞ്ഞു. 'ശ്രദ്ധേയനായ ഒരു വ്യക്തിയെക്കുറിച്ചും അദ്ദേഹത്തിൻ്റെ നേട്ടങ്ങളെക്കുറിച്ചും നമ്മുടെ രാജ്യത്തെ ജനങ്ങളെ ബോധവാന്മാരാക്കാനുള്ള പ്രശംസനീയമായ ശ്രമമാണിത്' - എന്ന് സുകുമാർ സെന്നിന്റെ രണ്ടാമത്തെ കൊച്ചുമകൻ ദേബ്ദത്ത സെൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates