'അനിരുദ്ധിനേക്കാൾ കൊള്ളാം'; കമന്റിന് മറുപടിയുമായി സായ് അഭ്യങ്കർ

ബൾട്ടിയാണ് സായ് സം​ഗീത സംവിധാനം ചെയ്ത് ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
Sai Abhyankkar
Sai Abhyankkarഇൻസ്റ്റ​ഗ്രാം
Updated on
1 min read

യുവ സം​ഗീത സംവിധായകരിൽ ഒട്ടേറെ ആരാധകരുള്ള വ്യക്തിയാണ് സായ് അഭ്യങ്കർ. 'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെയാണ് സായ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനം കവരുന്നത്. ഈ രണ്ട് പാട്ടുകളും ട്രെൻഡിങ് ആയി മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സായ് അഭ്യങ്കറിനെ സംഗീത സംവിധായകനാക്കി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചത്.

അനിരുദ്ധുമായി വരെ നിരവധി പേർ സായിയെ താരതമ്യം ചെയ്തിരുന്നു. ബൾട്ടിയാണ് സായ് സം​ഗീത സംവിധാനം ചെയ്ത് ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ബൾട്ടിയിലെ ജാലക്കാരി എന്ന പാട്ടും ഹിറ്റായി. ഇപ്പോഴിതാ ബൾട്ടിയുടെ തിയറ്റർ വിസിറ്റിനെത്തിയ സായ് ആരാധകർക്ക് നൽകിയ മറുപടിയാണ് സോഷ്യൽ മീ‍ഡിയ ഏറ്റെടുത്തിരിക്കുന്നത്.

'ബിജിഎം എല്ലാം അടിപൊളി അനിരുദ്ധിനും മേലെ വന്നിട്ടുണ്ട്' എന്ന കമന്റിന് കൈകൂപ്പി ചിരിച്ചുകൊണ്ട് 'വളരെ നന്ദി' എന്ന് പറഞ്ഞുകൊണ്ട് നടന്നു പോകുന്ന സായിയെ വിഡിയോയിൽ കാണാനാകും. വളരെ നന്നായി സായ് ചോദ്യത്തിനെ ഡീൽ ചെയ്തു എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.

Sai Abhyankkar
ബോബി ഡിയോളിനെ തട്ടിക്കൊണ്ടു പോകാന്‍ 'പ്ലാനിട്ട' രംഗയും ബില്ലയും; ഡല്‍ഹിയെ വിറപ്പിച്ച, അച്ഛനമ്മമാരുടെ ഉറക്കം കളഞ്ഞ കുറ്റവാളികള്‍

അനിരുദ്ധിനെയും സായ്‌യെയും അനാവശ്യമായി താരതമ്യപ്പെടുത്തുകയാണെന്നും സായ് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും കമന്റ് ചെയ്യുന്നവർ നിരവധിയാണ്. അതേസമയം, ഷെയ്‌ൻ നിഗം നായകനായി എത്തിയ ബൾട്ടിയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയുടെ മ്യൂസിക്കിനും പശ്ചാത്തലസംഗീതത്തിനും കയ്യടി ലഭിക്കുന്നുണ്ട്.

Sai Abhyankkar
20-ാം വയസില്‍ 2 കോടി; സംഗീത സംവിധായകന് മലയാളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം; താരമായി സായ് അഭ്യങ്കര്‍

എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ നിർമ്മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം. തമിഴും മലയാളവും ഇടകലർന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷവും പശ്ചാത്തലമായി വരുന്നുണ്ട്.

Summary

Cinema News: Music Director Sai Abhyankkar reaction on fans comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com