'സ്ട്രെച്ചർ കിട്ടുമോ? എന്ന് ചോദിച്ചു, വെറുതേ ആളുകളിൽ ആശങ്കയുണ്ടാക്കണ്ടെന്ന് കരുതി'; പരിക്കേറ്റതിന് ശേഷം നടന്നു പോയതിനെക്കുറിച്ച് സെയ്ഫ്

നടക്കുമ്പോൾ വേദനയുണ്ടായിരുന്നു, പക്ഷേ എനിക്ക് നടക്കാൻ കഴിഞ്ഞു.
Saif Ali Khan
Saif Ali Khanവിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി ആക്രമിച്ച സംഭവം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ തനിക്കു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും ആശുപത്രിയിൽ നിന്ന് വീൽചെയറും സ്ട്രെച്ചറും ഉപയോ​ഗിക്കാതിരുന്നതിനെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് സെയ്ഫ്. ​ടു മച്ച് വിത്ത് കജോൾ ആൻഡ് ട്വിങ്കിൾ എന്ന ടോക്ക് ഷോയിലാണ് സെയ്ഫ് ഇക്കാര്യങ്ങൾ പറഞ്ഞത്. ആക്രമണം ചെറുക്കാൻ താൻ ശ്രമിച്ചപ്പോൾ അക്രമിക്ക് ഭ്രാന്ത് പിടിച്ചതു പോലെയായെന്ന് താരം പറഞ്ഞു.

ഏറ്റുമുട്ടലിൽ തന്റെ പുറത്തും കഴുത്തിലും ഗുരുതരമായ പരിക്കേറ്റെന്നും ഇത് മകൻ തൈമുറിനെ ആശങ്കപ്പെടുത്തിയെന്നും സെയ്ഫ് കൂട്ടിച്ചേർത്തു. "ഞങ്ങൾ ആശുപത്രിയിൽ അത്യാഹിത വിഭാ​ഗത്തിലെത്തി, അവിടെ ഉണ്ടായിരുന്ന ഉദ്യോ​ഗസ്ഥർ കിടന്നുറങ്ങുകയായിരുന്നു. ഞാൻ അവിടെയുണ്ടായിരുന്ന ഒരാളോട് 'നമുക്ക് ഒരു സ്ട്രെച്ചർ കിട്ടുമോ?' എന്ന് ചോദിച്ചു.

'വീൽചെയർ ?' ആണോ എന്ന് അവർ ചോദിച്ചു. ഞാൻ പറഞ്ഞു, 'അല്ല, എനിക്ക് ഒരു സ്ട്രെച്ചർ വേണമെന്ന് തോന്നുന്നു.' അയാൾ ഇല്ലെന്ന് പറഞ്ഞു. അവസാനം അയാൾ ഉണരാതിരുന്നപ്പോൾ ഞാൻ പറഞ്ഞു, ഞാൻ സെയ്ഫ് അലി ഖാൻ ആണെന്ന്. ഇതൊരു മെഡിക്കൽ എമർജൻസിയാണ്'. പിന്നെ എന്താണെന്ന് നടന്നതെന്ന് നിങ്ങൾക്കെല്ലാവർക്കുമറിയാം". - സെയ്ഫ് പറഞ്ഞു.

ആശുപത്രിയിൽ ഒരാഴ്ച കഴിഞ്ഞതിനെക്കുറിച്ചു ഡിസ്ചാർജ് ചെയ്ത ശേഷവും ആശുപത്രിയിൽ നിന്ന് നടന്നു വന്നതിനേക്കുറിച്ചും നടൻ സംസാരിച്ചു. "ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ, എങ്ങനെ അവിടെ നിന്ന് പോകണം എന്നതിനേക്കുറിച്ച് എനിക്ക് ചില ഉപദേശങ്ങളൊക്കെ പലരും തന്നിരുന്നു. മാധ്യമങ്ങൾ വളരെ ആകാംക്ഷയിലായിരുന്നു. ആരും എന്നെ ശ്രദ്ധിച്ചില്ല.

മാധ്യമങ്ങൾക്ക് ആകാംക്ഷയുണ്ടെങ്കിൽ അത് നമ്മൾ പറഞ്ഞ് പരിഹരിക്കണമെന്ന് ഞാൻ പറഞ്ഞു. എനിക്ക് നടന്നു പോകാൻ പറ്റും അതുകൊണ്ട് അതിന് എന്ന് അനുവദിക്കണമെന്നും ഞാൻ അവരോട് പറഞ്ഞു. കഴുത്തിലെ കുത്ത് കുറച്ച് പ്രശ്നമായിരുന്നു. പക്ഷേ കുഴപ്പമില്ല, അവർ അത് തുന്നിക്കെട്ടി. പുറത്തിന് കുഴപ്പമില്ലായിരുന്നു.

നടക്കുമ്പോൾ വേദനയുണ്ടായിരുന്നു, പക്ഷേ എനിക്ക് നടക്കാൻ കഴിഞ്ഞു. അതുകൊണ്ട് വീൽചെയർ ആവശ്യമില്ലായിരുന്നു. ചിലർ പറഞ്ഞു 'ആംബുലൻസിൽ പോകണം', വേറെ കുറേ പേർ പറഞ്ഞു, 'വീൽചെയറിൽ പോകണം' എന്നൊക്കെ. എന്തിനാണ് ആളുകളുടെയിടയിൽ വെറുതെ ആശങ്കയും പരിഭ്രാന്തിയും ഉണ്ടാക്കുന്നത്. അവർക്ക് മുന്നിലൂടെ നടന്ന് കുഴപ്പമൊന്നുമില്ലെന്ന് കാണിച്ചു കൊടുക്കുക, എനിക്ക് അത്രയേ ഉണ്ടായിരുന്നുള്ളൂ".- സെയ്ഫ് അലി ഖാൻ പറഞ്ഞു.

ആക്രമണത്തെക്കുറിച്ചും നടൻ തുറന്നു പറഞ്ഞു. ഇളയമകൻ ജേയുടെ കട്ടിലിനരികെ കത്തിയും പിടിച്ച് നിൽക്കുന്ന അക്രമിയെയാണ് താൻ ആദ്യം കണ്ടതെന്ന് സെയ്ഫ് അലി ഖാൻ പറഞ്ഞു. ഇത് കണ്ടയുടൻ പ്രതികരിച്ച് അയാളെ കീഴ്പ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. താൻ ജേയുടെ മുറിയിലേക്ക് ഇടിച്ചുകയറി. ഇരുട്ടിൽ, ഒരാൾ കത്തിയും പിടിച്ച് അവന്റെ കട്ടിലിനരികെ നിൽക്കുന്നതാണ് അപ്പോൾ കണ്ടത്.

Saif Ali Khan
'വിക്ര'ത്തിന്റെ റെക്കോ‍ർഡ് തകർത്തു! കാന്താര 500 കോടി ക്ലബ്ബിലേക്ക്; ചിത്രം ഇതുവരെ എത്ര നേടി ?

തുടർന്ന് താനയാളുടെ മുകളിലേക്ക് ചാടിവീണു. ഇരുവരും തമ്മിൽ പോരാട്ടം തുടങ്ങി. അതിനുശേഷം, അയാൾക്ക് ഭ്രാന്ത് പിടിച്ചതു പോലെയായി സെയ്ഫ് പറഞ്ഞു."അയാളുടെ കയ്യിൽ രണ്ട് കത്തികളുണ്ടായിരുന്നു, അയാൾ അതുകൊണ്ട് എന്റെ ദേഹമാസകലം വെട്ടാൻ തുടങ്ങി. തൈമൂർ മുകളിൽ നിന്ന് എന്നെ നോക്കി, അവൻ ചോദിച്ചു, 'ദൈവമേ! അച്ഛൻ മരിക്കാൻ പോവുകയാണോ?' ഞാൻ പറഞ്ഞു, 'ഇല്ല, എനിക്ക് തോന്നുന്നില്ല. പക്ഷേ എന്റെ പുറത്ത് വേദനയുണ്ട്.

Saif Ali Khan
ഹിജാബ് ധരിച്ച് പരസ്യം, ദീപികക്കെതിരെ സൈബർ ആക്രമണം; 'അത് അവരുടെ ജോലിയല്ലേയെന്ന്' ആരാധകർ

ഞാൻ മരിക്കില്ല, എനിക്ക് കുഴപ്പമൊന്നുമില്ല,'" അദ്ദേഹം ഓർത്തെടുത്തു. സംഭവത്തിന് ശേഷം, തന്നെ"ഹീറോ" എന്നാണ് ജേ വിളിച്ചതെന്നും സെയ്ഫ് അലി ഖാൻ കൂട്ടിച്ചേർത്തു. അക്ഷയ് കുമാറിനൊപ്പമുള്ള 'ഹയ്‌വാനാ'ണ് സെയ്ഫിന്റെ അടുത്തതായി പുറത്തിറങ്ങുന്ന സിനിമ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്നും പറയുന്നുണ്ട്.

Summary

Cinema News: Actor Saif Ali Khan reveals why he refused wheelchair upon discharge from hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com