നാ​ഗചൈതന്യയെ ഓർമിപ്പിക്കുന്ന മൂന്ന് ടാറ്റൂകൾ; "ഒരിക്കലും ടാറ്റൂ ചെയ്യരുത്!": സാമന്ത പറയുന്നു 

വളരെ ആവേശത്തോടെയാണ് മുമ്പെല്ലാം താരം ടാറ്റു വിശേഷങ്ങൾ പങ്കുവച്ചിട്ടുള്ളത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ തെന്നിന്ത്യൻ നടിമാരിൽ ഒരാളാണ് സാമന്ത. കഴിഞ്ഞദിവസം ആരാധകർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചോദിക്കാൻ അവസരം നൽകികൊണ്ട് ഇൻസ്റ്റ​​ഗ്രാമിൽ താരം "ആസ്ക് മീ എനിത്തിങ്" സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിന് പിന്നാലെ എത്തിയ ആരാധകരുടെ ചോദ്യത്തിന് താരം മറുപടി പറയുകയും ചെയ്തു. അതിൽ ഒരു ചോദ്യത്തിന് സാമന്ത നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്. 

ടാറ്റുവിനെക്കുറിച്ചുള്ളതായിരുന്നു ചോദ്യം. "എന്നെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്ന ടാറ്റു ഐഡിയ" എന്താണെന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി "എന്നോടുതന്നെ തിരിച്ചുപോയി എന്തെങ്കിലും ഉപദേശിക്കുമെന്നുണ്ടെങ്കിൽ അത് ഒരിക്കലും ടാറ്റു ചെയ്യരുത് എന്നായിരിക്കും. ഒരിക്കലും ടാറ്റു ചെയ്യരുത്". എന്നാണ് ചിരിച്ചുകൊണ്ടുതന്നെ താരം നൽകിയ മറുപടി. 

വളരെ ആവേശത്തോടെയാണ് മുമ്പെല്ലാം താരം ടാറ്റു വിശേഷങ്ങൾ പങ്കുവച്ചിട്ടുള്ളത്. നാഗചൈതന്യയുമായുള്ള വേർപിരിയലിന് ശേഷമാകാം താരത്തിന്റെ മനോഭാവം മാറിയതെന്നാണ് ആരാധകർ പറയുന്നത്. മൂന്ന് ടാറ്റുകളാണ് സാമന്ത ചെയ്തിട്ടുള്ളത്. സാമന്തയും നാഗചൈതന്യയും ആദ്യമായി ഒന്നിച്ച ചിത്രം യേ മായ ചെസാവേയെ ഓർമ്മിപ്പിക്കുന്ന വൈഎംസി എന്ന ഇം​ഗ്ലീഷ് അക്ഷരങ്ങൾ ചേർത്തുള്ള ടാറ്റു ആണ് ഒന്ന്. കഴുത്തിന് പിന്നിലായാണ് താരം ഈ ടാറ്റു ചെയ്തത്. ഈ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് നാഗചൈതന്യയും സമാന്തയും തമ്മിൽ പ്രണയത്തിലായത്. വാരിയെല്ലിനോട് ചേർന്ന് ചെയ്തിട്ടുള്ള നാ​ഗചൈതന്യയുടെ വിളിപ്പേരായ ചായ് ആണ് രണ്ടാമത്തെ ടാറ്റൂ. സാമന്തയും നാഗചൈതന്യയും ഒന്നിച്ചുചെയ്ത കപ്പിൾ ടാറ്റു ആണ് മറ്റൊന്ന്. 

2021 ഒക്ടോബറിലാണ് വേർപിരിയൽ വിവരം ഇരുവരും ഔദ്യോ​ഗികമായി പുറത്തുവിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com