ഷാരൂഖിന്റെ നായികയായി സാമന്ത; ഒരുങ്ങുന്നത് ആക്ഷൻ ചിത്രമോ ?

ഡങ്കിയ്ക്ക് ശേഷം ഷാരൂഖ് വീണ്ടും രാജ്കുമാർ ഹിരാനിയുമായി ഒന്നിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Shah Rukh Khan
ഷാരൂഖ് ഖാൻ, സാമന്ത റൂത്ത് പ്രഭുInstagram
Updated on
1 min read

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആവേശം നിറച്ച ചിത്രമായിരുന്നു ഷാരൂഖിന്റെ ജവാൻ. നയൻതാരയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. ചിത്രത്തിലെ എസ്ആർകെ - നയൻ കോമ്പോ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ മറ്റൊരു തെന്നിന്ത്യൻ സൂപ്പർ നായികയ്ക്കൊപ്പം ഷാരൂഖ് എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.

സാമന്ത റൂത്ത് പ്രഭുവിനൊപ്പം ഷാരൂഖ് തന്റെ പുതിയ പ്രൊജക്ടിന്റെ കരാർ ഒപ്പിട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഡങ്കിയ്ക്ക് ശേഷം ഷാരൂഖ് വീണ്ടും രാജ്കുമാർ ഹിരാനിയുമായി ഒന്നിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാഹസികതയും രാജ്യസ്നേഹവുമൊക്കെ കോർത്തിണക്കിയുള്ള ഒരു ആക്ഷൻ ത്രില്ലറാണ് ഈ ചിത്രമെന്നാണ് വിവരം.

എന്നാൽ ഇതിനെ സംബന്ധിച്ചുള്ള ഔദ്യോ​ഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ചിത്രത്തിന്റെ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടനെ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ. മുൻപ് ഒരഭിമുഖത്തിൽ മഹേഷ് ബാബു, സൂര്യ, ഷാരൂഖ് ഖാൻ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്ന് സാമന്ത പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Shah Rukh Khan
ഇതിനെയൊക്കെ എന്തിനാണ് പ്രണവിന്റെ നായികയാക്കിയത്? അവര്‍ അസ്വസ്ഥരായിരുന്നു: ദര്‍ശന രാജേന്ദ്രന്‍

എന്തായാലും ഷാരൂഖ് - സാമന്ത കോമ്പോയിൽ ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. രാജ്കുമാർ ഹിരാനിയുടെ ഡങ്കിയായിരുന്നു ഷാരൂഖിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. യഷിന്റെ വരാൻ പോകുന്ന ടോക്സിക് എന്ന ചിത്രത്തിൽ ഷാരൂഖ് അതിഥി വേഷത്തിലെത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പമെത്തിയ ഖുഷിയാണ് സാമന്തയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com