'നിവിന്‍ വന്നു, ഞാന്‍ ഔട്ട് ആയി'; ആദ്യമായി കണ്ട 'സങ്കടകഥ' പങ്കുവച്ച് ഷറഫുദ്ദീന്‍

ഒരാളുണ്ടെന്ന് പറഞ്ഞു. ആരാണ് അവന്‍?
Nivin Pauly, Sharafudheen
Nivin Pauly, Sharafudheen
Updated on
1 min read

ഓണ്‍ സ്‌ക്രീനില്‍ കയ്യടി നേടിയ കോമ്പോയാണ് നിവിന്‍ പോളിയും ഷറഫുദ്ദീനും. ഇരുവരും ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് സിനിമ സ്വപ്‌നം കണ്ടു നടന്നവര്‍. സിനിമയിലെ യാത്രയും ഒരുമിച്ചു തന്നെയായിരുന്നു. തങ്ങള്‍ ആദ്യമായി കണ്ട കഥ പറയുകയാണ് ഷറഫുദ്ദീന്‍.

Nivin Pauly, Sharafudheen
'കോടികൾ കടം വാങ്ങി വഞ്ചിച്ചു'; 'പള്ളിച്ചട്ടമ്പി' നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

പുതിയ ചിത്രമായ പ്രതിഛായയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് ഷറഫുദ്ദീന്‍ ആ കഥ പറയുന്നത്. അതൊരു സങ്കടകഥയാണെന്നാണ് താരം പറയുന്നത്. തനിക്ക് പകരക്കാരനായി വന്നതായിരുന്നു നിവിന്‍ എന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്.

Nivin Pauly, Sharafudheen
നിര്‍മാണം ഹൃത്വിക് റോഷന്‍; നായികയായി പാര്‍വതി തിരുവോത്ത്; 'സ്റ്റോം' ഫസ്റ്റ് ലുക്ക് പുറത്ത്

''ഗോപൂസില്‍ വച്ചാണ് ഞാനും നിവിനും ആദ്യമായി കണ്ടുമുട്ടുന്നത്. അത് എന്റെ സങ്കടകഥയാണ്. എന്നെ മാറ്റി വന്നതാണ്. മുഹ്‌സിന്‍ അന്ന് ചെറിയൊരു കഥയെഴുതി. ഷോര്‍ട്ട് ഫിലിം ചെയ്യാനായിരുന്നു പ്ലാന്‍. അപ്പോള്‍ അല്‍ഫോണ്‍സ് ചെന്നൈയില്‍ നിന്നും വന്നു. കഥ കേട്ടു. ഇത് ഞാന്‍ സംവിധാനം ചെയ്യാം എന്ന് അല്‍ഫോണ്‍സ് പറഞ്ഞു. മുഹ്‌സിന്റെ അവസരം പോയി. ഞങ്ങളെ സംബന്ധിച്ച് സംഗതി രാജമൗലി ഏറ്റെടുത്തത് പോലെയാണ്.'' ഷറഫുദ്ദീന്‍ പറയുന്നു.

''അപ്പോള്‍ തന്നെ കിച്ചു എന്നോട് പറഞ്ഞു, നീ പോയി ട്ടോ! അല്‍ഫോണ്‍സ് വേറെ ആരെയെങ്കിലും ഇറക്കുമെന്ന് അറിയാം. ഒരാളുണ്ടെന്ന് പറഞ്ഞു. ആരാണ് അവന്‍? അവനെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് നിവിന്‍ വരുന്നത്. അതിലൊരു എതിരെ നില്‍ക്കുന്ന കഥാപാത്രമുണ്ടായിരുന്നു. അതെങ്കിലും കിട്ടുമെന്ന് കരുതിയിരിക്കെയാണ് മറ്റവന്‍ വരുന്നത്, സിജു വില്‍സണ്‍. അതും പോയി!'' എന്നാണ് താരം പറയുന്നത്.

അതേസമയം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പ്രതിഛായയില്‍ നിവിന്‍ നായകനാകുമ്പോള്‍ ഷറഫുദ്ദീനാണ് വില്ലന്‍. മാര്‍ച്ച് 26ന് ചിത്രം തിയേറ്ററിലേക്ക് എത്തും. പൊളിറ്റിക്കല്‍ ഡ്രാമയാണ് പ്രതിഛായ.

Summary

Sharafudheen narrates the sad story of meeting Nivin Pauly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com