'വാപ്പി കള്ളനാണെന്ന് പറയുന്നവരോട്, കടം വാങ്ങിയിട്ടുണ്ടേല്‍ തിരിച്ചു കൊടുക്കും'; സൈബര്‍ ആക്രമണമെന്ന് ബാദുഷയുടെ മകള്‍

ഒരു ഭാഗം മാത്രം കേട്ട് സൈബര്‍ അറ്റാക്ക് നടത്താന്‍ വരരുത്
Shifa Badusha
Shifa Badushaഇന്‍സ്റ്റഗ്രാം
Updated on
1 min read

നിര്‍മാതാവ് ബാദുഷയ്‌ക്കെതിരെ നടന്‍ ഹരീഷ് കണാരന്‍ ഉന്നയിച്ച ആരോപണം വലിയ വാര്‍ത്തയായി മാറിയിരുന്നു. തന്റെ പക്കല്‍ കടം വാങ്ങിയ പണം തിരികെ തന്നില്ലെന്നും ചോദിച്ചതോടെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നുമാണ് ഹരീഷ് കണാരന്‍ പറഞ്ഞത്. ഹരീഷിന്റെ ആരോപണങ്ങളോട് റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം പ്രതികരിക്കാമെന്നാണ് ബാദുഷ മറുപടി നല്‍കിയത്.

Shifa Badusha
'ആ സെറ്റില്‍ നേരിട്ടത് ടോര്‍ച്ചര്‍, ചീത്തവിളിച്ചു, അതെനിക്ക് ട്രോമയായിരുന്നു'; മനോധൈര്യമാണ് മുന്നോട്ട് നയിച്ചതെന്ന് ഹണി റോസ്

ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാദുഷുടെ മകളും മോഡലുമായ ഷിഫ ബാദുഷ. വാപ്പി പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരികെ കൊടുക്കുമെന്നാണ് ഷിഫ പറയുന്നത്. ഈ സംഭവത്തിന്റെ പേരില്‍ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അവസാനിപ്പിക്കമെന്നും വിഡിയോയിലൂടെ ഷിഫ പ്രതികരിച്ചു.

Shifa Badusha
'300 സിനിമകളില്‍ കീ ബോര്‍ഡ് വായിച്ച ശേഷമാണ് റോജ വരുന്നത്; അത് സാങ്കേതികവിദ്യ കൊണ്ട് ഉണ്ടായതല്ല'

''വാപ്പിയോട് ഞാന്‍ എന്താണ് കാര്യമെന്ന് ചോദിച്ചു. വീട്ടിലെ കാര്യങ്ങള്‍ മക്കളും അറിഞ്ഞിരിക്കണം എന്ന് പറഞ്ഞാണ് എന്നേയും സഹോദരനേയും വളര്‍ത്തുന്നത്. എന്നോട് വാപ്പി എന്താണ് നടന്നതെന്ന് പറഞ്ഞു. പക്ഷെ ഞാനത് നിങ്ങളോട് പറയില്ല. വാപ്പിയായിട്ട് തന്നെ നിങ്ങളോട് പറയും. ബാദുഷയുടേയും നടന്റേയും ഇടയില്‍ നടന്നിട്ടുള്ള കാര്യമാണിത്. എനിക്ക് അതിന്റെ ഇടയില്‍ കയറേണ്ട ആവശ്യമില്ല'' ഷിഫ പറയുന്നു.

''വാപ്പി കള്ളനാണെന്ന് പറഞ്ഞ് വരുന്നവരോട് പറയാനുള്ളത്, വാപ്പിച്ചി ആരുടേയും കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നോ, കൊടുക്കാനില്ലെന്നോ ഞാന്‍ പറയില്ല. സിനിമയാണ്. സിനിമയില്‍ റോളിങ് ഉണ്ട്. ഈ പറയുന്ന കേസ് തീര്‍ത്തും വ്യത്യസ്തമാണ്. ഒരു ഭാഗം മാത്രം കേട്ട് എനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ അറ്റാക്ക് നടത്താന്‍ വരരുത്. എനിക്ക് എങ്ങും കൊള്ളാന്‍ പോകുന്നില്ല''.

''വാങ്ങിച്ചിട്ടുണ്ടെങ്കില്‍ ബാദുഷ കൊടുത്തിരിക്കും. എനിക്കറിയാം വാപ്പി ആരാണെന്ന്. ആരോടും തെളിയിക്കേണ്ടതില്ല. എന്നെ ആരും നിര്‍മാതാവ് ബാദുഷയുടെ മകള്‍ ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തേണ്ടതില്ല. അത് അദ്ദേഹത്തിന്റെ മകള്‍ ആണെന്ന് പറയുന്നതില്‍ മടിയുണ്ടായിട്ടല്ല. എനിക്ക് എന്റേതായൊരു വ്യക്തിത്വമുണ്ട്. നിര്‍മാതാവ് ബാദുഷയുടെ മകള്‍ എന്നതിലുപരിയായി ഷിഫ ബാദുഷ എന്നറിയപ്പെടാനാണ് ഞാനാഗ്രഹിക്കുന്നത്. ബാദുഷയുടെ മകള്‍ ആണെന്നതില്‍ ഞാന്‍ എന്നും അഭിമാനിക്കുന്നുണ്ട്. വാപ്പിയുടെ പേരും പറഞ്ഞ് എന്റെയും അമ്മയുടേയും സഹോദരന്റേയും കമന്റ് ബോക്‌സില്‍ തുള്ളുന്ന ചേട്ടന്മാരോട്, ആ സമയം കൊണ്ട് വേറെ വല്ല നല്ല കാര്യവും ചെയ്യൂവെന്നേ പറയാനുള്ളൂ'' എന്നും ഷിഫ പറയുന്നു.

Summary

Shifa Badusha, daughter of NM Badusha reacts to allegations by Hareesh Kanaran and the ongoing cyber attack she is facing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com