'കോംപ്രമൈസ് ചെയ്താലേ പാട്ട് തരൂ', ആ സം​ഗീത സംവിധായകനൊപ്പം ജോലി ചെയ്യില്ലെന്ന് തീരുമാനിച്ചു: ​ഗൗരി ലക്ഷ്മി

'കോംപ്രമൈസ് എന്ന വാക്ക് സിനിമയിൽ മാത്രമല്ല പിന്നണി ഗാനരംഗത്തുമുണ്ട്. ആരും ഇതൊന്നും തുറന്നു പറയുന്നില്ല എന്നേയുള്ളൂ'
gowry lekshmi
ഗൗരി ലക്ഷ്മിഇൻസ്റ്റ​ഗ്രാം
Updated on
1 min read

വിട്ടുവീഴ്ചയ്ക്കു തയ്യാറായാലെ അവസരം നൽകൂ എന്ന് പറയുന്ന സം​ഗീത സംവിധായകരുണ്ടെന്ന് ​ഗായിക ​ഗൗരി ലക്ഷ്മി. ഇതിൻന്റെ പേരിൽ ഒരു സം​ഗീത സംവിധായകനൊപ്പം ജോലി ചെയ്യില്ലെന്ന് താൻ തീരുമാനമെടുത്തെന്നും ​ഗൗരി വ്യക്തമാക്കി. കോംപ്രമൈസ് എന്ന വാക്ക് സിനിമയിൽ മാത്രമല്ല പിന്നണി ഗാനരംഗത്തുമുണ്ട്. ആരും ഇതൊന്നും തുറന്നു പറയുന്നില്ല എന്നേയുള്ളൂവെന്നും ​ഗായിക പറഞ്ഞു.

gowry lekshmi
ഷൂട്ടിങ് ലൊക്കേഷനില്‍ സുരക്ഷ ഒരുക്കിയില്ല; മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി

'കോംപ്രമൈസ് എന്ന വാക്ക് സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലുമുണ്ട്. പിന്നണി ഗാനരംഗത്തുമുണ്ട്. ആ ഒരൊറ്റ കാരണം കൊണ്ട് ഒരു സംഗീതസംവിധായകന്റെ കൂടെ ഇനിയൊരിക്കലും ജോലി ചെയ്യില്ല എന്ന് എനിക്കു തീരുമാനമെടുക്കേണ്ടി വന്നു. എല്ലാ സംഗീതസംവിധായകരും അങ്ങനെയല്ല. ഒരുമിച്ച് ജോലി ചെയ്തതിൽ എന്നെ നല്ല രീതിയിൽ പരിഗണിച്ചവരും നല്ല പ്രതിഫലം തന്നവരുമുണ്ട്. എന്നാൽ, കോംപ്രമൈസ് ചെയ്താലേ പാട്ട് തരൂ എന്ന് പറയുന്ന സംഗീതസംവിധായകരും ഇവിടെയുണ്ട്. ഇതൊന്നും ആരും തുറന്നു പറയുന്നില്ല എന്നേയുള്ളൂ.' - ​ഗൗരി ലക്ഷ്മി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നോ പറഞ്ഞതുകൊണ്ട് ചാൻസ് കുറയും എന്ന വിഷമമില്ല. താൻ അതിനൊന്നും കൂടുതൽ പരിഗണന കൊടുത്തിട്ടില്ലെന്നും ​ഗൗരി ലക്ഷ്മി കൂട്ടിച്ചേർത്തു. 'കിട്ടിയ പാട്ടുകളിൽ വളരെ സന്തോഷിക്കുന്നു. ഇനി അവസരങ്ങൾ കിട്ടിയാലും പോയി പാടും. അത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. പാട്ടുകൾ കിട്ടിയാൽ മാത്രമേ ഞാൻ ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരൂ എന്ന ചിന്ത എനിക്കില്ല. അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ നിരാശ തോന്നുകയുമില്ല. പാട്ട് ഉണ്ടാക്കുക, പാടുക എന്നത് എന്റെ ജോലി മാത്രമാണ്. അതിനപ്പുറം ഞാൻ എന്ന ഒരു വ്യക്തിയുണ്ട്, എനിക്ക് വേറൊരു ജീവിതമുണ്ട്. സന്തോഷമായി വർക്ക് ചെയ്യാൻ പറ്റുന്ന ആളുകളോടൊപ്പം ഞാൻ പ്രവർത്തിക്കും. ജീവിതത്തിൽ ഒരുപാട് കുഴപ്പങ്ങൾ സൃഷ്ടിച്ചു മുന്നോട്ട് പോകാൻ എനിക്ക് താൽപര്യമില്ല.'- ഗൗരി ലക്ഷ്മി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com