Trisha
Trishaഇൻസ്റ്റഗ്രാം

'തൃഷയ്ക്ക് പെണ്ണുങ്ങളോടാണ് താല്പര്യം, വിജയ് അവരുടെ കയ്യിലെ പാവ'; നടിക്കെതിരെ ആരോപണവുമായി ഗായിക

വിജയ്‌യ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് സംഗീത ഹർജിയിൽ ആരോപിച്ചിരുന്നു.
Published on

നടൻ വിജയ്‌യുടെ ഭാര്യ സംഗീത നടനിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. സംഗീതയുടെ ഹർജി പരിഗണിച്ചു കൊണ്ട് നടനോട് ഏപ്രിൽ 20 ന് ഹാജരാകൻ നിർദേശിച്ചു. ഇതിന് പിന്നാലെ വൻ തോതിലുള്ള സൈബർ ആക്രമണമാണ് നടി തൃഷയ്ക്ക് നേരെ ഉണ്ടായത്. വിജയ്‌യ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് സംഗീത ഹർജിയിൽ ആരോപിച്ചിരുന്നു.

ഇതാണ് തൃഷയ്ക്ക് നേരെ ആക്രമണമുണ്ടാകാൻ കാരണമായത്. ഇത് സംബന്ധിച്ച് ഒരു പ്രതികരണവും തൃഷ ഇതുവരെ നടത്തിയിട്ടില്ല. ഇപ്പോഴിതാ തൃഷയെ കുറിച്ച് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് പിന്നണി ഗായിക സുചിത്ര രാമദുരൈ.

Trisha
'ദേഹത്തേക്കുള്ള സൂം-ഇന്‍ വേണ്ട'; ഈ കടന്നുകയറ്റം അംഗീകരിക്കില്ല, സഹിക്കില്ല; പാപ്പരാസികള്‍ക്കെതിരെ കാന്താര നായിക

സംഗീത ഡിവോഴ്സുമായി മുന്നോട്ട് പോകാൻ കാരണം തൃഷയുമായി വിജയ് തുടരെ തുടരെ ബന്ധം വച്ച് പുലർത്തിയതാണെന്ന് സുചിത്ര ആരോപിക്കുന്നു. തൃഷ ബൈസെക്ഷ്വൽ ആണെന്നും ആണുങ്ങളോടും പെണ്ണുങ്ങളോടും തൃഷയ്ക്ക് താല്പര്യമുണ്ടെന്നും എന്നാൽ സ്ത്രീകളോട് കൂടുതൽ താല്പര്യമുണ്ടെന്നും സുചിത്ര പറയുന്നു. ഐബിഎൻ എന്ന തമിഴ് ചാനലിനോട് സംസാരിക്കവെയാണ് സുചിത്രയുടെ ഗുരുതര ആരോപണം.

Trisha
'അവൾ കണ്ടുപിടിച്ച ഒരു കാര്യം കാണിച്ചു തരാം, 10 വയസിനുള്ളിൽ വരുമാനവും നേടി തുടങ്ങി'; മകളേക്കുറിച്ച് സണ്ണി ലിയോണി

"തൃഷ ഒരു ബൈസെക്ഷ്വൽ ആണ്. ആണിനോടും പെണ്ണിനോടും അവൾക്ക് താല്പര്യമുണ്ട്. അതിൽ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ താല്പര്യം. തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളത്. പാവ പോലെയാണ്. ഇരിക്കാൻ പറ‍ഞ്ഞാൽ വിജയ് ഇരിക്കും നിക്കാൻ പറഞ്ഞാൽ നിൽക്കും". എന്നാണ് സുചിത്രയുടെ ആരോപണം. ഇത്തരത്തിൽ കഴിഞ്ഞ ഏതാനും ദിവസമായി വിജയ്ക്കും തൃഷയ്ക്കും എതിരെ തുടരെ ഗുരുതരമായ ആരോപണങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും സുചിത്ര പറയുന്നുണ്ട്.

Summary

Cinema News: Singer Suchitra against Trisha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com