

അന്തരിച്ച നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ചെറുമകൾ സൗഭാഗ്യ വെങ്കിടേഷ്. 30 വർഷമായി തനിക്ക് ബലമായി നിന്ന മുത്തശ്ശിയെ നഷ്‍ടമായെന്ന് സൗഭാഗ്യ ഇൻസ്റ്റാഗ്രാമിൽ സുബ്ബലക്ഷ്മിയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
'എനിക്ക് മുത്തശ്ശിയെ നഷ്ടമായി. 30 വർഷമായി എനിക്ക് ബലമായും സ്‌നേഹമായും കൂടെ ഉണ്ടായിരുന്ന എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. പ്രാർത്ഥനകൾക്ക് നന്ദി' - സൗഭാഗ്യ കുറിച്ചു. നടിയും നർത്തകിയുമായ താര കല്യണിന്റെ മകളാണ് സൗഭാഗ്യ.
തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു ആർ സുബ്ബലക്ഷ്മിയുടെ അന്ത്യം. ബാല്യകാലം മുതൽ കലാരംഗത്ത് സജീവമായിരുന്ന താരം മുത്തശ്ശി കഥാപാത്രങ്ങളിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. 87 വയസായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 100ൽ അധികം സിനിമകളിൽ വേഷമിട്ടിരുന്നു. നന്ദനം, കല്യാണ രാമൻ, പാണ്ടിപ്പട, രാപ്പകൽ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്. നിരവധി പരസ്യങ്ങളിലും ടെലിഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates