കൈതി രണ്ടാം ഭാ​ഗം പ്രദർശിപ്പിക്കാം, സ്റ്റേ റദ്ദാക്കി; രാജീവ് ഫെർണാണ്ടസിന്റെ ഹർജി തള്ളി

മോഷണമാണെന്ന ആരോപണവുമായി മലയാളി രം​ഗത്തെത്തിയതോടെ ചിത്രത്തിന് സ്റ്റേ വന്നു
കൈതി സിനിമയിൽ നിന്ന്
കൈതി സിനിമയിൽ നിന്ന്
Updated on
1 min read

കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം കൈതി വൻ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പ്രഖ്യാപിക്കപ്പെട്ടു. അതിനു പിന്നാലെ ചിത്രം മോഷണമാണെന്ന ആരോപണവുമായി മലയാളി രം​ഗത്തെത്തിയതോടെ ചിത്രത്തിന് സ്റ്റേ വന്നു. ഇപ്പോൾ അണിയറ പ്രവ‍ർത്തകർക്ക് ആശ്വാസമായി ചിത്രത്തിന് ഏർപ്പെടുത്തിയ സ്റ്റേ റദ്ദാക്കിയിരിക്കുകയാണ്. 

സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സ്‌റ്റേ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധാരാളം ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായി കൊല്ലം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എം മനോജ് നിരീക്ഷിച്ചു.

നോവലിൽ നിന്ന് പകർത്തിയതെന്ന് രാജീവ്

കൈതി എന്ന സിനിമയുടെ  ഇതിവൃത്തം 2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്ന് പകര്‍ത്തിയതെന്നാണ് രാജീവ് ഫെർണാണ്ടസിന്റെ ആരോപിക്കുന്നത്.കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലില്‍ കഴിയുന്ന കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്താണ് രാജീവ് നോവൽ എഴുതുന്നത്. ഇത് സിനിമയാക്കാമെന്ന് പറഞ്ഞ് ഒരു തമിഴ് നിർമാതാവ് അഡ്വാൻസ് തന്നതാണ്. ലോക്ക്ഡൗണിന് ഇടയിൽ കൈതി ടിവിയിൽ കണ്ടപ്പോഴാണ് തന്റെ കഥ സിനിമയായ വിവരം അറിയുന്നതെന്നും രാജീവ് പറഞ്ഞു. സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു രാജീവിന്റെ ഹർജി. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com