''അവതാർ' പോലെ! രാമായണ മികച്ചൊരു ദൃശ്യവിരുന്നായിരിക്കും'; സണ്ണി ‍ഡിയോൾ

ചിത്രം ഒരു ദൃശ്യവിരുന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Ramayana
രാമായണഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവു‍ഡ് സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും എത്തുമ്പോൾ ഹനുമാനായി സണ്ണി ഡിയോൾ എത്തുമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ താനും ചിത്രത്തിൻ്റെ ഭാഗമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സണ്ണി ഡിയോൾ.

കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സണ്ണി ‍ഡിയോൾ ഇക്കാര്യം പറഞ്ഞത്. "രാമായണ ഒരു നീണ്ട പ്രൊജക്ടാണ്. കാരണം അവതാർ, പ്ലാനറ്റ് ഓഫ് ദ് ഏപ്സ് പോലെയുള്ള സിനിമകൾ നിർമിച്ച രീതിയിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിന്റെ സാങ്കേതിക വിദ​ഗ്ധരെല്ലാം ഈ ചിത്രത്തിന്റെ ഭാ​ഗമാണ്. അത് എങ്ങനെയായിരിക്കണമെന്നും കഥാപാത്രങ്ങളെ എങ്ങനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ചുമൊക്കെ എഴുത്തുകാരനും സംവിധായകനും വളരെ വ്യക്തതയുണ്ട്."- സണ്ണി ഡിയോൾ പറഞ്ഞു.

എന്നാൽ ചിത്രത്തിൽ ഹനുമാന്റെ വേഷമാണോ ചെയ്യുന്നത് എന്ന ചോദ്യത്തോട് സണ്ണി ഡിയോൾ പ്രതികരിച്ചില്ല. ചിത്രം ഒരു ദൃശ്യവിരുന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സ്പെഷ്യൽ എഫക്റ്റുകളാണെന്ന് തോന്നുന്നതിനു പകരം, അതൊക്കെ യഥാർഥത്തിൽ സംഭവിച്ചതാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സ്പെഷ്യൽ എഫക്റ്റുകളാണ് ചിത്രത്തിനായി ഒരുക്കുന്നത്.

സത്യം പറഞ്ഞാൽ ഇത് വളരെ മികച്ചതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതുപോലെ ഇത് എല്ലാവർക്കും ഇഷ്ടപ്പെടും."- സണ്ണി ഡിയോൾ വ്യക്തമാക്കി. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രേക്ഷകരിലേക്കെത്തുക.

ചിത്രത്തിന്റെ ആദ്യ ഭാ​ഗത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയെന്നും രണ്ടാം ഭാ​ഗത്തിൻ്റെ ചിത്രീകരണം ഉടനെ തുടങ്ങുമെന്നും സംവിധായകൻ നിതീഷ് തിവാരി കഴിഞ്ഞ ദിവസം റെഡ് സീ ഫിലിം ഫെസ്റ്റിവൽ വേദിയിൽ പറഞ്ഞിരുന്നു. യഷ് ആണ് ചിത്രത്തിൽ രാവണനായെത്തുന്നത്. ആദ്യ ഭാ​​ഗം 2026 ദീപാവലി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com