കേരളത്തിലെ മൂന്നു പെണ്‍കുട്ടികളുടെ കഥ; കേരള സ്റ്റോറി ടീസറിന് യൂട്യൂബില്‍ തിരുത്ത്  

കേരളത്തിലെ 32,000 സ്ത്രീകളുടെ കഥ എന്ന ഡിസ്‌ക്രിപ്ഷന്‍ മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാണ് മാറ്റിയത്
കേരള സ്റ്റോറി ടീസറില്‍നിന്ന്‌
കേരള സ്റ്റോറി ടീസറില്‍നിന്ന്‌
Updated on
1 min read

ന്യൂഡല്‍ഹി: വിവാദത്തിനു പിന്നാലെ കേരള സ്റ്റോറി സിനിമയുടെ യൂട്യൂബ് ടീസര്‍ വിവരണത്തില്‍ തിരുത്ത്. കേരളത്തിലെ 32,000 സ്ത്രീകളുടെ കഥ എന്ന ഡിസ്‌ക്രിപ്ഷന്‍ മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാണ് മാറ്റിയത്. 

കേരളത്തില്‍നിന്ന് 32000 സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നു എന്ന് അര്‍ഥം വരുന്ന വിധത്തിലുള്ള പരാമര്‍ശം വന്‍ വിമര്‍ശനത്തിനു വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബില്‍ തിരുത്തല്‍ വരുത്തിയത്. 

നിരവധി കട്ടുകള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അഭിമുഖ ഭാഗം നീക്കം ചെയ്യണമെന്നാണ് നിര്‍ദേശങ്ങളില്‍ ഒന്ന്. 

അതിനിടെ, കേരള സ്‌റ്റോറി സിനിമയ്ക്ക് എതിരായ ഹര്‍ജി വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ ചേര്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിനിമയ്‌ക്കെതിരെ ഉചിതമായ ഫോറത്തെ സമീപിക്കാനും എല്ലാം സുപ്രീം കോടതിയില്‍നിന്നു തുടങ്ങാനാവില്ലെന്നും ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്‌നയും പറഞ്ഞു.

കേരള സ്‌റ്റോറിക്ക് എതിരായ ഹര്‍ജി അഭിഭാഷകന്‍ നീസാം പാഷ മെന്‍ഷന്‍ ചെയ്തപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും വഷളായ ഉദാഹരണമാണ് കേരള സ്‌റ്റോറിയെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഓഡിയോ വിഷ്വല്‍ പ്രൊപ്പഗന്‍ഡയാണ് ഇതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ജി അടിയന്തരമായി പരിഗണിക്കമെന്നായിരുന്നു ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com