'കഥാപാത്രങ്ങളെ വീട്ടിലേയ്ക്ക് കൊണ്ടുപോകാറില്ല, സെല്‍വരാഘവന്റെ ഉപദേശം ഇപ്പോഴും പിന്തുടരുന്നു'- വിഡിയോ

ചെന്നൈയില്‍ നടന്ന തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ നടന്ന വാട്ട് ലൈസ് ബെനീത്ത്: ഗേറ്റിങ് ഇന്‍ ക്യാരക്ടര്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തി.
തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ നടന്‍ കാര്‍ത്തി
തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ നടന്‍ കാര്‍ത്തിദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
Updated on
1 min read

ചെന്നൈ: സിനിമയിലെ കഥാപാത്രങ്ങളെ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നത് സ്വകാര്യ ജീവിതത്തെ തടസപ്പെടുത്തുമെന്ന് സംവിധായകന്‍ സെല്‍വരാഘവന്‍ തന്നെ ഉപദേശിച്ചതായി നടന്‍ കാര്‍ത്തി. ഇപ്പോഴും അദ്ദേഹത്തിന്റെ ഉപദേശം താന്‍ പിന്തുടരുന്നുവെന്ന് കാര്‍ത്തി പറഞ്ഞു. ചെന്നൈയില്‍ നടന്ന തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ നടന്ന വാട്ട് ലൈസ് ബെനീത്ത്: ഗേറ്റിങ് ഇന്‍ ക്യാരക്ടര്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തി.

തന്റെ ആദ്യ ചിത്രമായ പരുത്തിവീരനില്‍ കഥാപാത്രം നല്‍കിയ മാനസിക പ്രയാസത്തെക്കുറിച്ചും താരം പറഞ്ഞു. പരുത്തിവീരന്റെ ക്ലൈമാക്‌സില്‍ നായകന്റെ പ്രണയിനി ലൈംഗികമായി ആക്രമിക്കപ്പെട്ടു. ഇത് മാനസികമായി വല്ലാതെ ബാധിച്ചു. മൂന്ന് മാസത്തോളം എല്ലാ ദിവസവും കരഞ്ഞു. ഭാഗ്യവശാല്‍ ആയിരത്തിലൊരുവന്‍ എന്ന സിനിമയുടെ സെറ്റില്‍ സെല്‍വരാഘവന്‍ സാര്‍ ആക്ഷന്‍ പറയുന്നതിന് തൊട്ടു മുമ്പും കട്ട് ചെയ്തതിന് ശേഷവും കഥാപാത്രത്തില്‍ തുടരരുതെന്ന് ഉപദേശിച്ചു.

അതുകൊണ്ട് തന്നെ മെയ്യഴകന്‍ എന്ന ചിത്രത്തിലഭിനയിച്ചപ്പോള്‍ ഈ ഉപദേശം ഗുണം ചെയ്തു. സിനിമയിലേപ്പോലെയുള്ള ആളുകളെ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലെ വന്ദ്യതേവന്‍ എന്ന കഥാപാത്രം തന്റെ അമ്മയില്‍ അത്യധികം ആവേശമുണ്ടാക്കി. ഐശ്വര്യ റായിയെപ്പോലുള്ള ഒരാളോട് തന്നെപ്പോലുള്ള ഒരു മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിക്ക് പ്രണയാഭ്യര്‍ഥന നടത്തുകയെന്നത് സ്വപ്‌നത്തില്‍ മാത്രമുള്ളതാണെന്നും കാര്‍ത്തി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com