'കാത്തിരുന്ന നിമിഷം'; വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിറസാന്നിധ്യമായി തൃഷ

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ്‌യെ അഭിനന്ദിക്കാനായി തൃഷ നടന്റെ വീട്ടിലെത്തിയിരുന്നു.
Trisha, Vijay
Trisha, Vijay
Updated on
1 min read

തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രിയായി നടന്‍ വിജയ് സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സിനിമാ ലോകത്തു നിന്നും നിരവധി പ്രമുഖരെത്തുന്നുണ്ട്. എന്നാല്‍ എല്ലാ കണ്ണുകളും പോയത് ഒരാളിലേക്കാണ്. നടിയും വിജയ്‌യുടെ അടുത്ത സുഹൃത്തുമായ തൃഷയിലേക്ക്.

Trisha, Vijay
തമിഴ്‌നാട്ടിൽ ഇനി 'വിജയ്' കാലം; സത്യപ്രതിജ്ഞ ഉടൻ

അക്വാ ബ്ലു നിറത്തിലുള്ള സാരി ധരിച്ച് അതിസുന്ദരിയായിട്ടാണ് തൃഷ വിജയ്‌യുടെ സത്യപ്രതിഞ്ജ ചടങ്ങിനെത്തിയത്. ചെന്നൈയിലെ തന്റെ വസതിയില്‍ നിന്നും പുറപ്പെടുന്നതിനിടെ തൃഷ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തമിഴ്‌നാടിന് ഇത് വലിയ ദിവസമാണെന്നും, പ്രതീക്ഷയോടെയാണ് മുന്നോട്ട് നോക്കുന്നതെന്നും തൃഷ പറഞ്ഞു. വിജയ്‌യുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിട്ടുണ്ട്.

Trisha, Vijay
'മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പ്രൊപ്പ​ഗാണ്ട, ചോർത്തിയതിന് കാരണം അതായിരിക്കാം'; 'ജന നായകൻ' ചോർന്ന ദൃശ്യങ്ങൾ കണ്ടെന്ന് കസ്തൂരി

നേരത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ്‌യെ അഭിനന്ദിക്കാനായി തൃഷ നടന്റെ വീട്ടിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന അന്ന് പുലര്‍ച്ച തൃഷ തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതും വാര്‍ത്തയായിരുന്നു. ടിവികെയുടെ കൊടിയുടെ നിറമുള്ള ഷോള്‍ ധരിച്ചായിരുന്നു തൃഷയുടെ ക്ഷേത്ര ദര്‍ശനം. തെരഞ്ഞെടുപ്പ് ദിവസവും തൃഷ വിജയ്ക്കുള്ള തന്റെ പിന്തുണ വ്യക്തമാക്കിയിരുന്നു.

അതേസമയം തൃഷയുമായുള്ള അടുപ്പമാണ് വിജയ്-സംഗീത ദാമ്പത്യ ബന്ധം തകരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിജയ്ക്ക് ഒരു നടിയുമായുള്ള ബന്ധമാണ് വിവാഹ ബന്ധം വേര്‍പെടുത്താന്‍ കാരണമായതെന്ന് സംഗീത പറഞ്ഞിരുന്നു. ഈ നടി തൃഷയാണെന്നായിരുന്നു അഭ്യൂഹങ്ങള്‍. പിന്നാലെ തന്നെ വിജയ്‌ക്കൊപ്പം ഒരു വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ തൃഷ എത്തിയതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

Summary

Trisha attends Vijay’s swearing-in ceremony in blue saree

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com