അക്ഷയ് കുമാറിനെ കടത്തിവെട്ടി വിക്കി കൗശൽ! പരാജയങ്ങളിൽ നിന്ന് ബോളിവുഡിനെ കരകയറ്റി 'ഛാവ'; ആദ്യ ദിന കളക്ഷൻ

ലോകമെമ്പാടുമായി ആദ്യ ദിനം 50 കോടിയാണ് ഛാവ നേടിയിരിക്കുന്നത്.
Chhaava
ഛാവഇൻസ്റ്റ​ഗ്രാം
Updated on
1 min read

വിക്കി കൗശൽ നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് ഛാവ. വാലന്റൈൻസ് ദിനത്തിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോന്‍സാലയെയി രശ്മിക മന്ദാനയും ചിത്രത്തിലെത്തി.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്. ഈ അടുത്തകാലത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ വച്ച് മികച്ച ഓപ്പണിങ് ആണ് ഛാവയ്ക്ക് ലഭിച്ചിരിക്കുന്നത്. എല്ലാ ഭാഷകളിൽ നിന്നുമായി ഇന്ത്യയിൽ ആദ്യ ദിനം 33.1 കോടിയാണ് ചിത്രം കളക്ഷൻ നേടിയത്. ലോകമെമ്പാടുമായി ആദ്യ ദിനം 50 കോടിയാണ് ഛാവ നേടിയിരിക്കുന്നത്. ഇതോടെ വിക്കിയുടെ കരിയറിൽ തന്നെ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് ഛാവ. മഡോക് ഫിലിംസ് തന്നെയാണ് എക്സിലൂടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നതും. ഒരു ഹിസ്റ്റോറിക് ഹിന്ദി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ഓപ്പണിങ് എന്നാണ് മഡോക് ഫിലിംസ് കുറിച്ചിരിക്കുന്നത്.

മുൻപ് ഉറി: ദ് സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു വിക്കിയുടെ ആദ്യ ദിന കളക്ഷൻ ഏറ്റവും കൂടിയ ചിത്രം. 8.20 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ. അക്ഷയ് കുമാറിന്റെ സ്കൈ ഫോഴ്സിനെയും മറികടന്നാണ് ആദ്യ ദിന കളക്ഷനിൽ ഛാവ ബോളിവുഡിൽ ചരിത്രം കുറിച്ചിരിക്കുന്നത്. 15.30 കോടി രൂപയാണ് സ്കൈ ഫോഴ്സിന്റെ ആദ്യ ദിന കളക്ഷൻ.

ലക്ഷ്മൺ ഉടേക്കർ ആണ് ഛാവ സംവിധാനം ചെയ്തത്. ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമായാണ് ഛാവ പ്രേക്ഷകരിലേക്കെത്തിയത്. ഡിസംബർ ആറിനായിരുന്നു ചിത്രം ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുഷ്പ 2 വിന്റെ റിലീസിനോട് അനുബന്ധിച്ചാണ് ഛാവയുടെ റിലീസ് മാറ്റിയത്. അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

നേരത്തെ ചിത്രത്തിലെ വിക്കി കൗശലും രശ്മിക മന്ദാനയും അവതരിപ്പിക്കുന്ന ഡാൻസ് സീക്വൻസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്തുവെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിക്കുന്നത്. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com