'എന്‍ നെഞ്ചില്‍ കുടിയിരിക്കും തോഴര്‍കള്‍'; ആശംസകള്‍ക്ക് നന്ദി പറഞ്ഞ് വിജയ്

ആരാധകരും സിനിമയിലെ സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകളുമായി എത്തിയത്
നടൻ വിജയ്/ വിഡിയോ സ്ക്രീൻഷോട്ട്
നടൻ വിജയ്/ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മിഴ് സൂപ്പര്‍താരം ദളപതി വിജയ് കഴിഞ്ഞ ദിവസമാണ് തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് താരം പാര്‍ട്ടിക്ക് പേര് നല്‍കിയത്. ആരാധകരും സിനിമയിലെ സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോള്‍ തനിക്ക് ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിജയ്.

നടൻ വിജയ്/ വിഡിയോ സ്ക്രീൻഷോട്ട്
'ഗെയിം ചേഞ്ചര്‍' അപ്‌ഡേറ്റ്‌സ് ഇല്ല, 'ഉത്തരവാദിത്തമില്ലാത്ത സംവിധായകന്‍'; ശങ്കറിനെതിരെ രാം ചരണ്‍ ആരാധകര്‍

ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം നന്ദി അറിയിച്ചത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്‍റെ ആരാധകരെ സംബോധന ചെയ്യുന്നതില്‍ താരം മാറ്റം വരുത്തിയിട്ടുണ്ട്. എന്‍ നെഞ്ചില്‍ കുടിയിരിക്കും രസികര്‍ എന്നതിനെ എന്‍ നെഞ്ചില്‍ കുടിയിരിക്കും തോഴര്‍കള്‍ എന്നാണ് മറ്റിയത്.

തമിഴ്നാട്ടിലെ ജനങ്ങളെ സേവിക്കാനായുള്ള എന്‍റെ രാഷ്ട്രീയ യാത്രയില്‍ എനിക്ക് ആശംസകള്‍ അറിയിച്ച രാഷ്ട്രീയ നേതാക്കള്‍ക്കും സിനിമ മേഖലയിലെ പ്രിയ സുഹൃത്തുക്കള്‍ക്കും തമിഴ്നാട്ടിലെ സ്നേഹനിധികളായ അമ്മമാര്‍ക്കും സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എന്‍ നെഞ്ചില്‍ കുടിയിരിക്കും തോഴര്‍കള്‍ക്കും നന്ദി അറിയിക്കുന്നു.- എന്നാണ് വിജയ് കുറിച്ചത്.

നടൻ വിജയ്/ വിഡിയോ സ്ക്രീൻഷോട്ട്
ആക്ഷൻ ഹീറോ ആസിഫ് അലി; 'ടിക്കി ടാക്ക' ടീസർ പുറത്ത്

2024ലെ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ വിജയ് യുടെ പാര്‍ട്ടി മത്സരിക്കില്ല. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരിക്കും താരം ജനവിധി തേടുക. ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് സംഖ്യമുണ്ടായിരിക്കില്ലെന്നും താരം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതോടെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനുള്ള തീരുമാനത്തിലാണ് താരം. ദളപതി 69 ആയിരിക്കും താരത്തിന്‍റെ അവസാന ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com