കൂറ്റൻ സെറ്റ്, നൂറോളം നർത്തകർ; ലിയോയിലെ വിജയ്‌യുടെ ഇൻട്രോ സോങ് ചിത്രീകരണം ആരംഭിച്ചു 

ദിനേഷ് മാസ്റ്ററാണ് ഡാൻസ് കൊറിയോ​ഗ്രാഫർ
'ലിയോ' സിനിമയിൽ വിജയ്/ ഇൻസ്റ്റ​ഗ്രാം
'ലിയോ' സിനിമയിൽ വിജയ്/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

വിജയ് നായകനാകുന്ന ലോകേഷ് ചിത്രം 'ലിയോ'യുടെ രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ പുരോ​ഗമിക്കുകയാണ്. ചിത്രത്തിലെ വിജയ്‌യുടെ ഇൻട്രോ സോങ്ങിന്റെ ചിത്രീകരണം ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചെന്നൈ ഫിലിം സിറ്റിയിൽ കൂറ്റൻ സെറ്റിട്ട് നൂറോളം നർത്തകരെ പങ്കെടുപ്പിച്ചാണ് ​ഗാനം ചിത്രീകരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ​ഇൻട്രോ ​ഗാനത്തിനായുള്ള പരിശീലനം നടക്കുകയാണെന്നും നാല് ദിവസത്തെ ചിത്രീകരണം വേണ്ടിവരുമെന്നുമാണ് വിവരങ്ങൾ. ദിനേഷ് മാസ്റ്ററാണ് ഡാൻസ് കൊറിയോ​ഗ്രാഫർ. ​ഗാനത്തിന് സം​ഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്.

അതിനിടെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയ്‌ക്ക് പുറത്തു വെച്ച് നടത്തണമെന്ന് നടൻ വിജയ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മധുരെെ, കോയമ്പത്തൂർ, തിരുച്ചി എന്നിവിടങ്ങളിൽ പരിപാടി നടത്താനാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നിർമാതാവ് ലളിത് കുമാർ പറഞ്ഞിരുന്നു. അമേരിക്കയിൽ 1500 ഓളം സ്ക്രീനിൽ ചിത്രമെത്തിക്കാൻ പദ്ധതിയുണ്ടെന്നും നിർമാതാവ് വ്യക്തമാക്കി. മാർച്ച് അവസാനത്തോടെയാണ് ചിത്രത്തിന്റെ കശ്‌മീർ ഷെഡ്യൂൾ പൂർത്തിയാക്കി മടങ്ങിയത്. ചെന്നൈയിലെ ഷൂട്ടിങ് പൂർത്തിയായതിന് പിന്നാലെ അവസാനഘട്ട ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് സം​ഘം തിരിക്കും. മാസ്റ്ററിനു ശേഷം ലോകേഷും വിജയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിചേരുന്നത്. 

തൃഷ കൃഷ്ണയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയും തൃഷയും 14 വർഷത്തിനു ശേഷമാണ് ഒരുമിക്കുന്നത്. സഞ്ജയ് ദത്ത്, മാത്യു തോമസ്, അർജുൻ സർജ, മിസ്‌കിൻ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  നെറ്റഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്എസ് ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം. 2023 ഒക്ടോബറിൽ ചിത്രം റിലീസിനെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com