സ്‌കൂളിലെ പ്രണയം തകര്‍ത്തത് ഷാരുഖ് ഖാന്‍, ഇത് പ്രതികാരമെന്ന് വിജയ് സേതുപതി: ചിരിപ്പിച്ച് താരത്തിന്റെ മറുപടി

ഷാരുഖ് ഖാന്റെ വില്ലനായത് പഴയൊരു കണക്ക് തീര്‍ക്കാനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി
ഷാരുഖ് ഖാനും വിജയ് സേതുപതിയും ജവാന്റെ പ്രീ റിലീസ് ചടങ്ങിനിടെ/ ഫെയ്സ്ബുക്ക്
ഷാരുഖ് ഖാനും വിജയ് സേതുപതിയും ജവാന്റെ പ്രീ റിലീസ് ചടങ്ങിനിടെ/ ഫെയ്സ്ബുക്ക്
Updated on
1 min read

സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരുഖ് ഖാന്റെ ജവാന്‍. ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍ റോളില്‍ എത്തുന്നത്. ഷാരുഖ് ഖാന്റെ വില്ലനായത് പഴയൊരു കണക്ക് തീര്‍ക്കാനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടയിലായിരുന്നു രസകരമായ ഓര്‍മ വിജയ് സേതുപതി പങ്കുവച്ചത്. 

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടം മുണ്ടായിരുന്നെന്നും അന്ന് അത് പറയാന്‍ കഴിയാതിരുന്നത് ഷാരുഖ് ഖാന്‍ കാരണമാണെന്നുമാണ് താരം പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് ഒരു പെണ്‍കുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ അവള്‍ക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. എല്ലാ റാമിനും ഒരു ജാനു ഉണ്ടാകും. പക്ഷേ ആ പെണ്‍കുട്ടി ഷാരുഖ് ഖാനുമായി പ്രണയത്തിലായിരുന്നു. എനിക്ക് പ്രതികാരം ചെയ്യാന്‍ ഇത്ര വര്‍ഷം വേണ്ടിവന്നു.- വിജയ് സേതുപതി പറഞ്ഞു. 

വിജയ് സേതുപതിക്ക് രസകരമായ മറുപടിയാണ് ഷാരുഖ് നല്‍കിയത്. വിജയ് സേതുപതി സാര്‍ ഒഴികെ ബാക്കി എല്ലാവരും എന്നെ പ്രശംസിച്ചു. അദ്ദേഹം ഏതോ പെണ്‍കുട്ടിയെക്കുറിച്ചാണ് സംസാരിച്ചത്. വിജയ് സാര്‍ ഞാന്‍ ഒരു കാര്യം പറയാം, നിങ്ങള്‍ക്ക് എന്നോട് പ്രതികാരം ചെയ്യാം പക്ഷേ എന്റെ പെണ്‍കുട്ടികളെ തൊടാനാവില്ല. അവര്‍ക്ക് എനിക്ക് മാത്രമുള്ളതാണ്.- ഷാരുഖ് പറഞ്ഞു. 

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ജവാനായി കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം തിയറ്ററില്‍ എത്തുക. നയന്‍താരയാണ് ചിത്രത്തില്‍ നായികയാവുന്നത്. പ്രിയാ മണി, സാന്യ മല്‍ഹോത്ര തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ദീപിക പദുക്കോണ്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com