വിങ്ങിപ്പൊട്ടി വിമല; ആശ്വസിപ്പിച്ച് ധ്യാന്‍ ശ്രീനിവാസന്‍; ചേര്‍ത്തുപിടിച്ച് മന്ത്രി; നോവായി വിഡിയോ

ധ്യാന്‍ ശ്രീനിവാസന്‍ അമ്മയെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്
Vimala Sreenivasan
Vimala Sreenivasanവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ശ്രീനിവാസന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബം ഇന്നും മുക്തരായിട്ടില്ല. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ലഭിച്ച ആദരം ഏറ്റുവാങ്ങുമ്പോള്‍ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുന്ന വിമലയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Vimala Sreenivasan
'ആർക്കും സംശയം ഒന്നും തോന്നുന്നില്ലല്ലോ ല്ലേ..'; മേപ്പടിയാന്‍ സംവിധായകന് കൈ കൊടുത്ത് മോഹന്‍ലാല്‍; പോസ്റ്റര്‍ എവിടെയോ കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

അന്തരിച്ച നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം നല്കുന്ന പുരസ്‌കാരം ശ്രീനിവാസന് മരണാനന്തര ബഹുമതിയായി നല്‍കുകയായിരുന്നു. മന്ത്രി വീണാ ജോര്‍ജാണ് പുരസ്‌കാരം നല്‍കിയത്. മന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങവെ വിമല വികാരഭരിതയാവുകയും കരയുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇളയ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ അമ്മയെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

Vimala Sreenivasan
മാതൃരാജ്യത്തിനും ജനങ്ങള്‍ക്കും സര്‍ക്കാരിനും നന്ദി: മമ്മൂട്ടി

ധ്യാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും വിമലയ്ക്ക് കരച്ചിലടക്കാനായില്ല. ഇതോടെ വീണ ജോര്‍ജ് അവരെ ചേര്‍ത്തു പിടിക്കുകയായിരുന്നു. കണ്ടുനിന്നവരെ പോലും ഈറനണിയിക്കുന്നതായിരുന്നു ഈ രംഗങ്ങള്‍. ശ്രീനിവാസന്റെ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എത്ര വലിയ ആഘാതമാണ് നല്‍കിയതെന്ന് ഓര്‍മപ്പെടുത്തുകയാണ് വിഡിയോ.

ശ്രീനിവാസന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാടും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ശ്രീനിവാസന്റെ മരണ ശേഷം അമ്മയ്ക്ക് താങ്ങായി മകന്‍ ധ്യാന്‍ അരികില്‍ തന്നെയുണ്ട്. തന്റെ സിനിമാത്തിരക്കുകളൊക്കെ മാറ്റിവച്ച് അമ്മയ്‌ക്കൊപ്പം സമയം ചെലവിടുകയാണ് ധ്യാന്‍.

Summary

Vimala Sreenivasan can't stop crying recieving an award. Dhyan and Veena George tries to console her in the viral video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com