

വാഷിങ്ടൺ: ഹോളിവുഡ് താരം വിൻ ഡീസലിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി മുൻ സഹായി രംഗത്ത്. 2010ൽ ഫാസ്റ്റ് ഫൈവിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. അറ്റ്ലാന്റയിലെ സെന്റ് റെജിസ് ഹോട്ടലിൽ വച്ചാണ് പീഡിപ്പിക്കപ്പെട്ടത്. ലൈംഗിക അതിക്രമത്തിനു പിന്നാലെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയിൽ പറയുന്നു.
വിന്‍ ഡീസൽ തന്നെ കയറിപ്പിടിച്ചതായും എതിർപ്പ് അവഗണിക്കാതെ സ്യൂട്ട് റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി. പിന്നാലെ വിന്‍ ഡീസലിന്റെ നിർമാണ കമ്പനിയായ വണ്‍ റേസ് ഫിലിംസിൽ നിന്ന് നടന്റെ സഹോദരി സമാന്ത വിന്‍സെന്റാണ് പരാതിക്കാരിയെ പുറത്താക്കുകയായിരുന്നു. നടനും നടന്റെ നിർമാണ കമ്പനിക്കും സഹോദരി സമാന്ത വിന്‍സെന്റിനും എതിരെയാണ് യുവതിയുടെ പരാതി.
ലൈംഗിക പീഡനത്തിനൊപ്പം ലിംഗ വിവേചനം, നിയമവിരുദ്ധമായ പ്രതികാരം, മാനസിക ബുദ്ധിമുട്ട് എന്നിവ സഹിക്കേണ്ടി വന്നതായും പരാതിയിൽ പറയുന്നു. ആക്രമണം ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചു. സ്വന്തം കഴിവുകളെ വരെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.
എന്നാൽ വിൻ ഡീസൽ ആരോപണങ്ങൾ നിഷേധിച്ചു. തങ്ങളുടെ സ്ഥാപനത്തിൽ 9 ദിവസം മാത്രം ജോലി ചെയ്ത പരാതിക്കാരിയുടെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്നാണ് വിന്‍ ഡീസലിന്റെ അഭിഭാഷകന്‍ പ്രതികരിക്കുന്നത്. 13 വർഷത്തിന് ശേഷം പരാതിയുമായി എത്തിയത് ദുരൂഹമാണെന്നും താരത്തിന്റെ അഭിഭാഷകന്‍ പറയുന്നു. എന്നാൽ ഭയം മൂലമാണ് താൻ വർഷങ്ങളോളം നിശബ്ദത പാലിച്ചത് എന്നാണ് ഇതിനു മറുപടിയായി പരാതിക്കാരി പറഞ്ഞത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഗാർഡിയൻസ് ഓഫ് ദി ഗാലക്സി, XXX, റിഡിക്ക് തുടങ്ങിയ നിരവധി സിനിമകളിൽ നായകനായി എത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates