'ഞാനെന്റെ സുഹൃത്തിന് വേണ്ടി പോയി'; കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി അല്ലു അര്‍ജുന്‍

വൈഎസ്ആര്‍സിപി പാര്‍ട്ടി സ്ഥാനാര്‍ഥി എസ് രവിചന്ദ്ര കിഷോര്‍ റെഡ്ഡിയെ പിന്തുണച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിനായിരുന്നു നടനെതിരെ കേസെടുത്തത്
അല്ലു അര്‍ജുന്‍
അല്ലു അര്‍ജുന്‍ഫെയ്‌സ്ബുക്ക്
Updated on
1 min read

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കേസെടുത്ത് ദിവസങ്ങള്‍ക്ക് ശേഷം തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ വിശദീകരണവുമായി രംഗത്ത്. സുഹൃത്തിന് വേണ്ടിയാണ് പോയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും താന്‍ നിഷ്പക്ഷനാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. വൈഎസ്ആര്‍സിപി പാര്‍ട്ടി സ്ഥാനാര്‍ഥി എസ് രവിചന്ദ്ര കിഷോര്‍ റെഡ്ഡിയെ പിന്തുണച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിനായിരുന്നു നടനെതിരെ കേസെടുത്തത്. വരണാധികാരിയുടെ അനുമതിയില്ലാതെ ആളെ കൂട്ടിയെന്നാണ് കേസ്.

അല്ലു അര്‍ജുന്‍
'വഴക്ക്' പുതിയ തലത്തിലേക്ക്; സിനിമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍ ശശിധരന്‍

സുഹൃത്തായ രവിചന്ദ്രക്കൊപ്പം ബാല്‍ക്കണിയില്‍ നിന്ന് ജനക്കൂട്ടത്തെ കൈവീശിക്കാണിച്ചു. രവിചന്ദ്രക്ക് പിന്തുണയുമായി എക്‌സില്‍ പോസ്റ്റ് പങ്കിടുകയും ചെയ്തു. നിഷ്പക്ഷനാണെന്നും ജനസേന പാര്‍ട്ടി സ്ഥാപകനും നടനും അമ്മാവനുമായ പവന്‍ കല്യാണ്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടി നോക്കാതെ പിന്തുണക്കുന്നുവെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ തവണ എനിക്ക് വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ എന്റെ സുഹൃത്തിന് വേണ്ടി അത് നിറവേറ്റാന്‍ എനിക്ക് കഴിഞ്ഞു. അചഞ്ചലമായ സ്‌നേഹവും പിന്തുണയും ഉണ്ടെന്നും തെരഞ്ഞെടുപ്പില്‍ എല്ലാ ആശംസകളും അറിയിക്കുന്നുവെന്നും അല്ലു പറഞ്ഞു. തിങ്കളാഴ്ചയാണ് ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjini Haridas
Raaka, Femina George
Satchidanandan - pinarayi vijayan
 Udhayanidhi Stalin
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com