'അമ്മയുടേയും ചേച്ചിയുടേയും പോലെയല്ല എന്നു പറഞ്ഞ് ആവര്‍ എന്നെ പരിഹസിച്ചു, ഇത് എന്റെ ഭക്ഷണ രീതിയെപ്പോലും ബാധിച്ചു'

ശ്രീദേവിയുടെ മകളായതിന്റെ പേരില്‍ ചെറുപ്പത്തില്‍ അനുഭവിക്കേണ്ടിവന്ന പരിഹാസങ്ങളെക്കുറിച്ചും അത് തന്നിലുണ്ടാക്കിയ അരക്ഷിതബാധത്തെക്കുറിച്ചും തുറന്നു പറയുകയാണ് ഖുശി
'അമ്മയുടേയും ചേച്ചിയുടേയും പോലെയല്ല എന്നു പറഞ്ഞ് ആവര്‍ എന്നെ പരിഹസിച്ചു, ഇത് എന്റെ ഭക്ഷണ രീതിയെപ്പോലും ബാധിച്ചു'
Updated on
1 min read

താരങ്ങളെമാത്രമല്ല അവരുടെ മക്കളേയും ആഘോഷിക്കുന്നവരാണ് ബോളിവുഡ് സിനിമലോകം. താരറാണി ശ്രീദേവിയുടെ മൂത്തമകള്‍ ജാന്‍വി കപൂറിന് പിന്നാലെ ഇളയമകള്‍ ഖുശി കപൂറിന്റെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. എന്നാല്‍ ശ്രീദേവിയുടെ മകളായതിന്റെ പേരില്‍ ചെറുപ്പത്തില്‍ അനുഭവിക്കേണ്ടിവന്ന പരിഹാസങ്ങളെക്കുറിച്ചും അത് തന്നിലുണ്ടാക്കിയ അരക്ഷിതബാധത്തെക്കുറിച്ചും തുറന്നു പറയുകയാണ് ഖുശി. 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ക്വാറന്റീന്‍ ടേപ്പിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. താന്‍ 19 വയസുകാരിയായ സാധാരണ പെണ്‍കുട്ടിയാണ് എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. താന്‍ ആഗ്രഹിക്കുന്നതുപോലുള്ള ഒരാളാവാന്‍ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ താന്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നുമാണ് ഖുശി പറയുന്നത്. താന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെങ്കിലും നിരവധി പേര്‍ തന്നെ പ്രശംസിക്കുന്നുണ്ട് ഇതിനെ വലിയ ബഹുമതിയായിട്ടാണ് കണക്കാക്കുന്നത്. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കഴിയുക എന്നത് ഏറ്റവും വലിമതിക്കുന്നകാര്യമാണ് എന്നും ഖുശി പറയുന്നു. 

ഇതിനു പിന്നാലെയാണ് പരിഹാസങ്ങളിലൂടെ തന്നിലുണ്ടായ അരക്ഷിത ബോധത്തെക്കുറിച്ച് പറഞ്ഞത്. ഇപ്പോഴും ആളുകള്‍ എന്ന പരിഹസിക്കും. ഞാന്‍ നാണംകുണുങ്ങിയും പരുങ്ങിനില്‍ക്കുന്നവളുമാണ്. തീര്‍ച്ചയായും ചിലസമയങ്ങളില്‍ വെറുപ്പ് നമ്മളിലേക്കും വരും, പ്രത്യേകിച്ച് ചെറുപ്പകാലത്ത്. ഞാന്‍ എന്ന യഥാര്‍ത്ഥ വ്യക്തിയെ എല്ലാവരും അറിയണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അരക്ഷിതബോധത്തില്‍ അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. കുട്ടിക്കാലത്ത് മാതാപിതാക്കളോടുള്ള പെരുമാറ്റത്തെ ഇത് ബാധിച്ചിരുന്നു. ഞാന്‍ എന്റെ അമ്മയെപ്പോലെയോ സഹോദരിയേയോ പോലെ അല്ല. അതിനാല്‍ ചില സമയങ്ങളില്‍ അത് പറഞ്ഞ് ആളുകള്‍ എന്നെ കളിയാക്കും. ഞാന്‍ ശരീരം നോക്കുന്നവളായിരുന്നില്ല. എന്റെ ഭക്ഷണത്തേയും വസ്ത്രത്തേയും ഇത് ബാധിച്ചു. എന്നാല്‍ അതിന് ശേഷം എന്നെ തന്നെ സ്‌നേഹിക്കാന്‍ പഠിച്ചു.- ഖുശി പറഞ്ഞു. കുട്ടിക്കാലത്തെ മുതലുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ വാക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com