ആ ദിവസങ്ങളില്‍ മദ്യപാനത്തിന്റെ അങ്ങേയറ്റം, ഒരു ദിവസം വലിച്ചിരുന്നത് 120 സിഗററ്റ്; തിരിച്ചുവരവ് പറഞ്ഞ് ഡെന്നീസ് ജോസഫ് 

കരിയറില്‍ വിജയിച്ച് നില്‍ക്കുമ്പോള്‍ തന്നെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ലഹരിയ്ക്ക് അടിമപ്പെട്ടുപോയ അവസ്ഥയെ കുറിച്ച് തുറന്നുപറയുകയാണ് ഡെന്നീസ് ജോസഫ്
ആ ദിവസങ്ങളില്‍ മദ്യപാനത്തിന്റെ അങ്ങേയറ്റം, ഒരു ദിവസം വലിച്ചിരുന്നത് 120 സിഗററ്റ്; തിരിച്ചുവരവ് പറഞ്ഞ് ഡെന്നീസ് ജോസഫ് 
Updated on
1 min read

ലയാള സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തില്‍ ഉയര്‍ന്നുവരുന്ന ഒരു പേരാണ് ഡെന്നീസ് ജോസഫിന്റേത്. നിറക്കൂട്ട്, രാജാവിന്റെ മകന്‍, കോട്ടയം കുഞ്ഞച്ചന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നായര്‍സാബ് തുടങ്ങി ഒരുപിടി മെഗാഹിറ്റുകള്‍ക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചു. എന്നാല്‍ കരിയറില്‍ വിജയിച്ച് നില്‍ക്കുമ്പോള്‍ തന്നെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ലഹരിയ്ക്ക് അടിമപ്പെട്ടുപോയ അവസ്ഥയെ കുറിച്ച് തുറന്നുപറയുകയാണ് ഡെന്നീസ് ജോസഫ്. സഫാരി ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ജീവിത്തിലെ ആ കറുത്ത ദിനങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്.

'ലോകത്തിലെ ഏറ്റവും അപകടകരമായ ദുശീലമെന്തെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക ഒറ്റക്കിരുന്നുള്ള മദ്യപാനമാണെന്നാണ്. ജീവിതത്തില്‍ ഒരു ഭാഗം ഞാന്‍ അങ്ങനെയായിരുന്നു. എന്റേതായ സ്വകാര്യമായ ഒരിടത്ത് ഒതുങ്ങിയിരുന്ന് ഞാന്‍ മദ്യപിക്കുകയും സിഗററ്റ് വലിക്കുകയും ചെയ്തു. പതിയെ ഞാന്‍ അതിന് അടിമയായി. ഒരു ദിവസം 100-120 ഇടയില്‍ ഞാന്‍ സിഗററ്റ് വലിച്ചിരുന്നു. രാവിലെ എഴുനേല്‍ക്കുമ്പോള്‍ തന്നെ രണ്ടു പെഗ് അടിക്കാതെ പറ്റില്ലെന്ന അവസ്ഥയിലേക്ക് ഞാനെത്തി. അങ്ങനെ പൂര്‍ണമായും മദ്യത്തിനും സിഗറ്റിനും അടിമയായി. പക്ഷേ അന്നൊന്നും വീട്ടിലോ ഷൂട്ടിങ് സെറ്റിലോ മദ്യപിച്ച് വഴിക്കിട്ടില്ല. 

എന്റെ ജീവിതം എനിക്ക് തന്നെ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയിലേക്ക് പോകുന്നതായി എനിക്ക് തന്നെ മനസിലായി. എങ്ങനെയും ഇതില്‍ നിന്നും മോചനം നേടാന്‍ പല വഴിയും നോക്കി. പക്ഷേ നിരാശയായിരുന്നു ഫലം. ഒടുവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നെ ബാധിച്ചു തുടങ്ങി. മദ്യപാനം നിര്‍ത്താന്‍ ശ്രമിച്ചിട്ടും എനിക്ക് അതിന് കഴിയാത്ത അവസ്ഥ. അങ്ങനെ സിനിമകള്‍ ഇല്ലാതായി തുടങ്ങി. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായി. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഞാന്‍ എഴുതാനിരുന്നു. അപ്പോഴാണ് ഞാന്‍ എത്രത്തോളം മദ്യത്തിന് അടിമപ്പെട്ടു കഴിഞ്ഞിരുന്നുവെന്ന് തിരിച്ചറിയുന്നത്. എഴുതാനിരുന്നാല്‍ അക്ഷരം മറന്നുപോകുന്ന അവസ്ഥ. സീന്‍ എന്നെഴുതാന്‍ ഇരുന്നാല്‍ 'സ' എന്ന അക്ഷരം മറന്നുപോകുന്ന അവസ്ഥയിലേക്ക്  ഞാന്‍ എത്തി. പിന്നെ മദ്യപിച്ചാല്‍ മാത്രം കുറച്ച് നേരം നോര്‍മലാകും. പതിയെ പതിയെ ഇക്കാര്യങ്ങള്‍ എല്ലാവരും അറിയാന്‍ തുടങ്ങി. 

മരിക്കുന്നതിനെ കുറിച്ച് പോലും ഞാന്‍ ചിന്തിച്ചു. ധൈര്യമില്ലാത്തത് കൊണ്ട് ഞാന്‍ ആത്മഹത്യ ചെയ്തില്ല. ഒടുവില്‍ ജീവിതത്തിന്റെ കയ്‌പേറിയ നിമിഷങ്ങള്‍ അവസാനിപ്പിച്ച് തരുന്നത് കോര ജേക്കബ് എന്ന മനുഷ്യനാണ്. അദ്ദേഹമാണ് മദ്യത്തിന്റെയും ,സിഗറ്റിന്റെയും ആസക്തിയില്‍ നിന്നും എന്നെ മോചിപ്പിച്ചത്. ഇപ്പോള്‍ 19 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഞാന്‍ മദ്യപിച്ചിട്ട്..പുകവലിച്ചിട്ട്.. തകര്‍ന്ന് പോയ എന്റെ ജീവിതം മടക്കി തന്നതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത് കോരസാറിനോടാണ്..' ഡെന്നീസ് ജോസഫ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com