'ആലുവയില്‍ ട്രാഫിക് ബ്ലോക്കുണ്ടായാല്‍ ചെന്നൈയിലിരിക്കുന്ന എന്നെ വഴക്ക് പറയും': ബാബുരാജ് ഇങ്ങനെയാണെന്ന് വാണി വിശ്വനാഥ്

വില്ലനെ പ്രണയിച്ച നായികയെ അല്‍ഭുതത്തോടെയല്ലാതെ എങ്ങനെ ഓര്‍ക്കും.
'ആലുവയില്‍ ട്രാഫിക് ബ്ലോക്കുണ്ടായാല്‍ ചെന്നൈയിലിരിക്കുന്ന എന്നെ വഴക്ക് പറയും': ബാബുരാജ് ഇങ്ങനെയാണെന്ന് വാണി വിശ്വനാഥ്
Updated on
1 min read

ബാബുരാജ്- വാണി വിശ്വനാഥ് പ്രണയകഥ പ്രേക്ഷകര്‍ ഏറെ വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്. വില്ലനെ പ്രണയിച്ച നായികയെ അല്‍ഭുതത്തോടെയല്ലാതെ എങ്ങനെ ഓര്‍ക്കും. അഞ്ച് വര്‍ഷത്തെ നീണ്ട പ്രണയത്തിന് ശേഷം ഇവര്‍ വിവാഹിതരായി. വാണി പിന്നീട് സിനിമയില്‍ സജീവമല്ലെങ്കിലും ബാബുരാജ് സിനിമയില്‍ വേരുറപ്പിക്കുകയായിരുന്നു.

അന്നത്തെ വില്ലനല്ല ഇപ്പോള്‍ അദ്ദേഹം. ക്യാരക്ടര്‍ വേഷങ്ങളും കോമഡി കഥാപാത്രങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്ന നിരവധി ആരാധകരുള്ള താരമാണ് ഇന്ന് ബാബുരാജ്. ഒടുവില്‍ സംവിധാനത്തിലും കൈവെക്കാനൊരുങ്ങുകയാണ്. ഇതിനിടെ തങ്ങള്‍ പ്രണയിച്ചതെങ്ങനെയെന്ന് തുറന്ന് പറയുകയാണ് വാണിയും ബാബുരാജും. 

ഒരു സിനിമയിലെ പ്രണയഗാനമാണ് ഇവരുടെ പ്രണയത്തിന് നിമിത്തമായത്. സിനിമയില്‍ വില്ലനായ ബാബുരാജും നായികയായ വാണി വിശ്വനാഥും ഒരു സിനിമയില്‍ പോലും ജോഡിയായെത്തിയിട്ടില്ല. പക്ഷേ അവര്‍ പ്രണയിച്ചു.

ഒരു സിനിമാ ഷൂട്ടിങ്ങിനിടെ വാണി ഒരു പാട്ടിന്റെ ചരണം പാടി. അതിന്റെ പല്ലവി എന്താണെന്ന് ബാബു രാജിനോട് ചോദിച്ചു. ബാബുരാജിന് അത് അറിയില്ലെന്നാണ് വാണി കരുതിയത്. പക്ഷേ ബാബു ആ പാട്ടിന്റെ പല്ലവി പാടി. അവിടെയായിരുന്നു ഇവരുടെ സൗഹൃദം തുടങ്ങുന്നത്. പിന്നെ ഫോണിലൂടെ സംസാരിക്കാന്‍ തുടങ്ങി.

പിന്നീടുള്ള തുറന്ന സംസാരങ്ങളില്‍ താന്‍ വിചാരിച്ചപോലെയല്ല ബാബുരാജ് എന്ന് വാണിയ്ക്ക് തോന്നി. അത് തന്റെയുള്ളില്‍ പ്രണയമുണ്ടാകാന്‍ കാരണമായെന്ന് വാണി പറയുന്നു. എന്തായാലും അഞ്ചു വര്‍ഷം പ്രണയിച്ചതിന് ശേഷം ഇവര്‍ വിവാഹിതരായി. രണ്ട് കുട്ടികളും ഉണ്ട്. 

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കപ്പുറവും പഴയ പ്രണയം ബാക്കിയാകുന്നുണ്ട് ഇരുവരുടെയുമുള്ളില്‍. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും വഴക്കാണെന്നാണ് വാണി പറയുന്നത്. 'ആലുവയില്‍ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടായാല്‍ ചെന്നൈയിലിരിക്കുന്ന എന്നെ വിളിച്ചു വഴക്ക് പറയും. അതൊരു രസമാണ്. എനിക്കതറിയാവുന്നത് കൊണ്ട് ദേഷ്യമില്ല'- വാണി പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com