'ഈ സിനിമ കാണാൻ ഇരിക്കുന്നത് സന്തോഷത്തോടെയല്ല, അത്രയ്ക്ക് ആരാധനയായിരുന്നു'; സുശാന്തിന്റെ അവസാനം പടം കണ്ട് ആന്റണി വർ​ഗീസ്

ഓൺലൈനിലൂടെ റിലീസിനെത്തിയ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു
'ഈ സിനിമ കാണാൻ ഇരിക്കുന്നത് സന്തോഷത്തോടെയല്ല, അത്രയ്ക്ക് ആരാധനയായിരുന്നു'; സുശാന്തിന്റെ അവസാനം പടം കണ്ട് ആന്റണി വർ​ഗീസ്
Updated on
1 min read

ന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അഭിനയിച്ച അവസാന ചിത്രം ദിൽ ബേചാര റിലീസ് ചെയ്തു. ഓൺലൈനിലൂടെ റിലീസിനെത്തിയ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ദിൽ ബേചാര ആദ്യ ദിവസം ആദ്യ ഷോ കാണാൻ മലയാള യുവതാരം ആന്റണി വർ​ഗീസുമുണ്ടായിരുന്നു. സാധാരണ റിലീസ് പടങ്ങൾ കാണാൻ പോകുമ്പോൾ ഭയങ്കര സന്തോഷമായിരുന്നെന്നും എന്നാൽ സന്തോഷത്തോടെയല്ല ദിൽ ബേചാര കാണാന്‍ ഇരിക്കുന്നത് എന്നുമാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആന്റണി വർ​ഗീസ് കുറിച്ചത്. സുശാന്തിനോടുള്ള ആരാധനയെക്കുറിച്ചും താരം താരം കുറിച്ചിട്ടുണ്ട്. ചിരിച്ചുകൊണ്ടല്ലാതെ ഒരു ഫോട്ടോപോലും കണ്ടിട്ടില്ലെന്നും ഇങ്ങനെയാവുമെന്ന് കരുതിയില്ലെന്നുമാണ് വേദനയോടെ ആന്റണി വർ​ഗീസ് പറയുന്നത്.

ആന്റണി വർ​ഗീസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഒരുപാട് സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ പോയിട്ടുണ്ട്. അതൊക്കെ കാണാന്‍ പോകുമ്പോള്‍ ഭയങ്കര സന്തോഷമാണ്. ഇന്ന് ഒരു സിനിമ FDFS കാണാന്‍ പോകുകയാണ്, പക്ഷെ ഒരിക്കലും സന്തോഷത്തോടെയല്ല കാണാന്‍ ഇരിക്കുന്നത്. സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ Dil Bechara യാണ് ആ സിനിമ. ഇനിയും ഒരുപാട് സിനിമകള്‍ അദ്ദേഹത്തിന്‍റെ FDFS കാണാന്‍ താല്‍പര്യം ഉണ്ടായിരുന്നു. പക്ഷെ ഇങ്ങനെയാകുമെന്ന് അറിഞ്ഞില്ല. കൈപോച്ചേ ടിവിയില്‍ കണ്ടപ്പോള്‍ മുതല്‍ ആരാധന തുടങ്ങിയതാണ്. അതു പിന്നീട് ഓരോ സിനിമ കഴിയുന്തോറും കൂടിക്കൂടി വന്നു. അവസാനം 'ചിച്ചോരേ' നമ്മള്‍ എപ്പോഴെങ്കിലും ഒന്നു ഡൗണ്‍ ആയാല്‍ ഇരുന്നു കാണും, ഒരു പോസിറ്റീവ് വൈബിനായി. സുശാന്ത് ഒരു ബോര്‍ഡില്‍ അദ്ദേഹത്തിന്‍റെ ആഗ്രഹങ്ങള്‍ എഴുതിവച്ച ഒരു ഫോട്ടോ കണ്ടിട്ടാണ് ഞാനും അതുപോലെയൊന്നു വാങ്ങി എന്‍റെ ആഗ്രഹങ്ങളെയും എഴുതിവച്ചത്. അത്രയ്ക്ക് ആരാധനയായിരുന്നു. എപ്പോഴും ഒരു ചിരിയോടെയല്ലാതെ അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. പക്ഷേ ഇങ്ങനെ ആകുമെന്നു പ്രതീക്ഷിച്ചില്ല... സിനിമ ഉള്ളിടത്തോളം കാലം താങ്കളെ ഓര്‍ക്കും. miss you #Sushant_Singh_Rajput

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com