എന്റെ വേഷം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നേയില്ല: കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിമോള്‍

വൈപ്പിന്‍ സ്വദേശിനിയാണ് അന്ന ബെന്‍. സ്വാഭാവികമായും കുമ്പളിങ്ങിയുമായും അടുത്തബന്ധമുണ്ട്.
എന്റെ വേഷം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നേയില്ല: കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിമോള്‍
Updated on
2 min read

കുമ്പളങ്ങി നൈറ്റ്‌സ് കണ്ട് തിയേറ്ററില്‍ നിന്നിറങ്ങിയാലും ആ ഒരു ഹാങ്ഓവര്‍ മാറില്ല. ചില കഥാപാത്രങ്ങളെല്ലാം ഉള്ളിലിരുന്ന് സംസാരിക്കും. പ്രേക്ഷകരും ആ തീട്ടപ്പറമ്പിലും സജിയുടെ വീടിന്റെ ഉമ്മറത്തുമൊക്കെയായി പ്രാഞ്ചി നടപ്പുണ്ടാകും. അത്തരത്തില്‍ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ ചുരുണ്ട മുടിക്കാരിയായിരുന്നു ബേബിമോള്‍ എന്ന അന്ന ബെന്‍.

ആദ്യ ചിത്രത്തിലൂടെ തന്നെ അന്ന ഹിറ്റായി. അന്നയുടെ പല ഡയലോഗുകളും തിയേറ്ററുകളില്‍ കയ്യടി നേടി. എന്നാല്‍ താന്‍ ശ്രദ്ധിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നാണ് അന്ന പറയുന്നത്. 'ഇത് സ്വപ്‌ന തുല്യമാണ്. എന്റെ കഥാപാത്രത്തെ ആളുകള്‍ ശ്രദ്ധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല'- അന്ന വ്യക്തമാക്കി.

വൈപ്പിന്‍ സ്വദേശിനിയാണ് അന്ന ബെന്‍. സ്വാഭാവികമായും കുമ്പളിങ്ങിയുമായും അടുത്തബന്ധമുണ്ട്. മോഡേണും ട്രേഡീഷണലും കൂട്ടിക്കൊഴച്ച ഒരു പ്രത്യേകതരം ലുക്കായിരുന്നു ചിത്രത്തില്‍ അന്നയ്ക്ക്. കൃത്യമായി നിലപാടുകളുണ്ട്.എന്ത് കാര്യമാണെങ്കിലും വളരെ മൃദുലമായി സംസാരിക്കും. കുമ്പളങ്ങിയില്‍ ബേബിമോളെപ്പോലെയുള്ള പെണ്‍കുട്ടികള്‍ ധാരാളമുണ്ട്. മാത്രമല്ല, അന്നയുടെ കാരക്റ്ററും ബേബിമോളുടേതും ഏകദേശം ഒരുപോലെത്തന്നെയാണെന്നാണ് അന്ന പറയുന്നത്. 

തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. പക്ഷേ, അന്ന അഭിനയിക്കുന്നതിനെപ്പറ്റി അച്ഛന്‍ ബെന്നി ചിന്തിച്ചിട്ടില്ലായിരുന്നു എന്നാണ് അന്ന പറയുന്നത്. ഇതിന് മുന്‍പ് വരെ ഓഡിഷനുകള്‍ക്കൊന്നും പോയിട്ടുമില്ല. അതേസമയം, നാല് റൗഡ് ഓഡിഷനുകള്‍ കഴിഞ്ഞതിന് ശേഷമാണ് അന്നയെ കുമ്പളങ്ങിയിലെ ബേബിമോളായി തിരഞ്ഞെടുക്കുന്നത്.

ഒരുപാട് സ്‌നേഹമുള്ള കുറെ ആളുകളുടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി എന്നാണ് തന്റെ ആദ്യ അഭിനയ അനുഭവത്തെ കുറിച്ച് അന്ന പറഞ്ഞത്. ഫഹദ് ഫാസില്‍ എന്ന നടന്റെ അഭിനയം കണ്ട് അന്തം വിട്ടെന്നും അന്ന പറഞ്ഞു. ഞൊടിയിടയ്ക്കുള്ളില്‍ ഫഹദ് ഷമ്മി എന്ന കഥാപാത്രമായി മാറുന്നത് ഏറെ അതിശയിപ്പിച്ചുവെന്ന് അന്ന വ്യക്തമാക്കി.

എറണാകുളം സെന്റ് തെരേസസ് കോളജില്‍ നിന്ന് ഫാഷന്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈനില്‍ ബിരുദം നേടിയ അന്ന ഒരു വര്‍ഷമായി ബെംഗളൂരുവില്‍ ഫാഷന്‍ ഡിസൈനറായി ജോലി നോക്കുകയാണ്. ഇപ്പോള്‍ തന്റെ പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സ് കംപ്ലീറ്റ് ചെയ്യുക എന്നതാണ് പ്രധാനമെന്നും നല്ല വേഷങ്ങള്‍ വന്നാല്‍ അഭിനയിക്കുമെന്നും നടി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com