എന്റെ സൂപ്പര്‍സ്റ്റാറിനോട് ഇഷ്ടം; ഇതിഹാസതാരത്തെപ്പോലെ ഉയരമില്ല, ശരീരവും; ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയെന്ന ഇതിഹാസതാരത്തെപ്പോലെയുള്ള സിനിമാ ശരീരവുമല്ല എനിക്കുള്ളത്. എങ്കിലും ഈ ചിത്രങ്ങളില്‍ സാമ്യതകളുണ്ട്
എന്റെ സൂപ്പര്‍സ്റ്റാറിനോട് ഇഷ്ടം; ഇതിഹാസതാരത്തെപ്പോലെ ഉയരമില്ല, ശരീരവും; ഗോകുല്‍ സുരേഷ്
Updated on
1 min read


സുരേഷ് ഗോപി സിനിമയില്‍ നിന്ന് സജീവരാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയപ്പോള്‍ മകന്‍ ഗോകുല്‍ അച്ഛന്റെ വഴിയെ സിനിമയിലേക്കെത്തി.ഒറ്റ നോട്ടത്തില്‍ സുരേഷ് ഗോപിയെ ഓര്‍മപ്പെടുത്താത്ത വിധമാണ് സിനിമയില്‍ ഗോകുലിന്റെ പ്രകടനങ്ങള്‍. അച്ഛന്റെ ശൈലിയുടെ നിഴലുകളില്ലാതെ തന്റെതായൊരു ഇടം കണ്ടെത്തുകയാണ് ഗോകുല്‍ എന്ന യുവ നടന്‍. എന്നാല്‍, 'ഇത് അച്ഛന്റെ മകന്‍ തന്നെ' എന്നു ആരും പറഞ്ഞു പോകുന്ന ഒരു ചിത്രമാണ് നടന്‍ സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള തന്റെ ചിത്രത്തിനൊപ്പം ഗോകുലിന്റെ ഇപ്പോഴത്തെ ചിത്രവും ചേര്‍ത്താണ് സുരേഷ് ഗോപിയുടെ പോസ്റ്റ്. 

ചിത്രത്തിന് അടിക്കുറിപ്പ് സുരേഷ് ഗോപി ഒരു 'ചിരി'യില്‍ ഒതുക്കിയപ്പോള്‍ ഗോകുല്‍ വാചാലനായി. ഹൃദയം തൊടുന്ന വരികള്‍ ചേര്‍ത്താണ് അച്ഛന്‍ പങ്കു വച്ച ഫോട്ടോ ഗോകുല്‍ പങ്കുവച്ചത്. ;അദ്ദേഹത്തെപ്പോലെ എനിക്കത്ര ഉയരമില്ല. സുരേഷ് ഗോപിയെന്ന ഇതിഹാസതാരത്തെപ്പോലെയുള്ള സിനിമാ ശരീരവുമല്ല എനിക്കുള്ളത്. എങ്കിലും ഈ ചിത്രങ്ങളില്‍ സാമ്യതകളുണ്ട്. അത് അങ്ങനെയായിരിക്കുമല്ലോ! എന്റെ സൂപ്പര്‍സ്റ്റാറിനോട് ഇഷ്ടം, ഗോകുല്‍ കുറിച്ചു. 

ഗോകുലിന്റെ കുറിപ്പ് ആരാധകര്‍ ആഘോഷമാക്കി. അച്ഛന്റെ വഴിയില്‍ വലിയ വിജയങ്ങള്‍ നേടാന്‍ മകനു കഴിയട്ടെയെന്നും നിരവധി പേര്‍ ആശംസകളുമായെത്തി. അച്ഛനും മകനും തമ്മില്‍ താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് ഒരു ആരാധകന്റെ നിരീക്ഷണം. അച്ഛന്‍ കഴിവു തെളിയിച്ച നടനാണ്. മകന് കഴിവു തെളിയിക്കാന്‍ ഇനിയും സമയമുണ്ടെന്നാണ് ആരാധകരുടെ പക്ഷം. ഗോകുല്‍ നായകനായി എത്തുന്ന സൂത്രക്കാരന്‍ എന്ന ചിത്രം നാളെ റിലീസിനെത്തുകയാണ്. വര്‍ഷയാണ് ചിത്രത്തിലെ നായിക. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും പ്രധാനവേഷത്തില്‍ എത്തുന്നു. ലാലു അലക്‌സ്, ധര്‍മജന്‍, ശ്വാസിക, കൈലാഷ്, വിജയരാഘവന്‍, സരയൂ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി, ടോമി. കെ. വര്‍ഗ്ഗീസ് എന്നിവരാണ് നിര്‍മാണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com