അവസാന ഭാഗം മാത്രം കണ്ടത് രണ്ട് കോടിയോളം പേർ; ചരിത്രം കുറിച്ച് ഗെയിം ഓഫ് ത്രോൺസ്

ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം പ്രേക്ഷകപ്രീതി  സ്വന്തമാക്കിയാണ് പരമ്പര പരിസമാപ്തിയിലേക്കെത്തിയത്
അവസാന ഭാഗം മാത്രം കണ്ടത് രണ്ട് കോടിയോളം പേർ; ചരിത്രം കുറിച്ച് ഗെയിം ഓഫ് ത്രോൺസ്
Updated on
1 min read

റ്റവുമധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ടെലിവിഷൻ പരമ്പര എന്ന റെക്കോർഡ് സ്വന്തമാക്കി ഗെയിം ഓഫ് ത്രോണ്‍സ്. 19.3 ദശലക്ഷത്തോളം ആളുകളാണ് പരമ്പരയുടെ അവസാന ഭാ​ഗം കണ്ടത്. ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം പ്രേക്ഷകപ്രീതി  സ്വന്തമാക്കിയാണ് പരമ്പര പരിസമാപ്തിയിലേക്കെത്തിയത്. 

ഞായറാഴ്ച പുറത്തിറങ്ങിയ അവസാന എപ്പിസോഡാണ് ഇതുവരെയുള്ള റെക്കോർഡുകളെല്ലാം തകർത്ത് ചരിത്രമെഴുതിയത്. 'ദി അയൺ ത്രോൺ' എന്ന അവസാന എപ്പിസോഡാണ് രണ്ട് കോടിയോളം പ്രേക്ഷകർ കണ്ടത്. അതിന് തൊട്ട് മുമ്പത്തെ ഭാ​ഗമായ 'ദി ബെൽസ്' 18.4 ദശലക്ഷം ആളുകളാണ് കണ്ടത്. എച്ച്ബിഒയിൽ മാത്രം 13.6 ദശലക്ഷത്തോളം ആളുകൾ പരമ്പര കണ്ടു. ഇതോടെ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട പരമ്പരയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗെയിം ഓഫ് ത്രോണ്‍സ്. 

ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ രചിച്ച 'ദി സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന പരമ്പരയെ ആസ്പദമാക്കി ഡേവിഡ് ബെനി ഓഫും, ഡി ബി വെയ്‌സും എച്ച്ബിഒയ്ക്ക് വേണ്ടി ഒരുക്കിയതാണിത്. ഏറ്റവുമധികം ആളുകൾ കണ്ടെങ്കിലും ഏറ്റവും മോശം സീസണായിരുന്ന അവസാനത്തേത് എന്ന പരാതിയും വ്യാപകമാണ്. അവസാന സീസൺ വീണ്ടും നിർമ്മിക്കണം എന്നുപോലും പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com