'കണ്ടില്ലെങ്കില്‍ വിഷമമാണ്, അമ്പതുപ്രാവശ്യം എങ്കിലും വിളിക്കും'; വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

'എന്റെ മാതാപിതാക്കളുടെ പ്രണയമാണ് ജീവിതത്തില്‍ എക്‌സ്ട്രാ ഓര്‍ഡിനറി ലവ് സ്‌റ്റോറിയായി തോന്നിയിട്ടുള്ളത്'
'കണ്ടില്ലെങ്കില്‍ വിഷമമാണ്, അമ്പതുപ്രാവശ്യം എങ്കിലും വിളിക്കും'; വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍
Updated on
1 min read

താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മനോഹരമായ പ്രണയം വാപ്പച്ചിയുടേയും ഉമ്മച്ചിയുടേയുമാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഉപ്പയും ഉമ്മയും എപ്പോഴും ഫോണ്‍വിളിച്ചുകൊണ്ടിരിക്കുമെന്നും അവര്‍ ഇപ്പോഴും യുവദമ്പതികളെപ്പോലെയാണെന്നുമാണ് താരം പറയുന്നത്. പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ വിശേഷം പങ്കുവെച്ചുകൊണ്ടുള്ള അഭിമുഖത്തിലാണ് തന്റെ മുന്നിലെ യെമണ്ടന്‍ പ്രണയത്തെക്കുറിച്ച് ദുല്‍ഖര്‍ വാചാലനായത്.

'എന്റെ മാതാപിതാക്കളുടെ പ്രണയമാണ് ജീവിതത്തില്‍ എക്‌സ്ട്രാ ഓര്‍ഡിനറി ലവ് സ്‌റ്റോറിയായി തോന്നിയിട്ടുള്ളത്. വീട്ടില്‍ ഞാനും അമാലും അതുപോലെ സഹോദരിയും ഭര്‍ത്താവുമാണ് യുവ ദമ്പതികളായിട്ടുള്ളത്. എന്നാല്‍ വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളെപ്പോലെയാണ്. എന്നാല്‍ വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളെപ്പോലെയാണ്.' ദുല്‍ഖര്‍ പറയുന്നു. 

പരസ്പരം കാണാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ വിഷമിച്ചിരിക്കും, അമ്പത് പ്രാവശ്യമെങ്കിലും ഫോണ്‍വിളിക്കും അങ്ങനെ പോവുകയാണ് ഇരുവരുടേയും പ്രണയം എന്നാണ് താരത്തിന്റെ വാക്കുകള്‍. ഉമ്മയും ബാപ്പയും വിളിക്കുന്നതുപോലെ താനും ഭാര്യയും ഫോണ്‍ ചെയ്യാറില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. 

'ഒന്നാമത് അമാല്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നതില്‍ തിരക്കായിരിക്കും. അതിനിടയ്ക്ക് സമയം കിട്ടുമ്പോള്‍ കോള്‍ ചെയ്യും. കുഞ്ഞ് വന്നതിന് ശേഷം ഫോണ്‍വിളി കുറഞ്ഞു. പക്ഷേ എന്റെ മാതാപിതാക്കള്‍ ഫുള്‍ടൈം ബിസിയാണ്. വാപ്പച്ചി സംസാരിച്ച് ഫോണ്‍വെയ്ക്കുമ്പോഴേക്കും അടുത്ത കോള്‍ വരും. സെറ്റില്‍ ഫുള്‍ടൈം ഫോണിലാണ്. ഉമ്മച്ചിയായിരിക്കും അപ്പുറത്ത്. അവര് അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര കണക്ടഡ് ആണ്.' ദുല്‍ഖര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com