ചതിയും വഞ്ചനയും എല്ലായിടത്തുമുണ്ട്; യേശുദാസ് ചടങ്ങില്‍ പങ്കെടുത്തതിനെപ്പറ്റി ഭാഗ്യലക്ഷ്മി

ചതിയും വഞ്ചനയും എല്ലായിടത്തുമുണ്ട്; യേശുദാസ് ചടങ്ങില്‍ പങ്കെടുത്തതിനെപ്പറ്റി ഭാഗ്യലക്ഷ്മി
ചതിയും വഞ്ചനയും എല്ലായിടത്തുമുണ്ട്; യേശുദാസ് ചടങ്ങില്‍ പങ്കെടുത്തതിനെപ്പറ്റി ഭാഗ്യലക്ഷ്മി
Updated on
1 min read

ന്യൂഡല്‍ഹി : രാഷ്ട്രപതിയല്ല പുരസ്‌കാരം നല്‍കുന്നതെങ്കില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്നു വ്യക്തമാക്കുന്ന കത്ത് യേശുദാസിനെ വായിച്ചുകേള്‍പ്പിച്ചിരുന്നുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. കത്തില്‍ ഒപ്പിട്ടതിനു ശേഷവും യേശുദാസ് ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.

രാഷ്ട്രപതിയാണ് പുരസ്‌കാരം നല്‍കുന്നത് എന്നാണ് എല്ലാവരെയും അറിയിച്ചിരുന്നത് എന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. പെട്ടെന്ന് ഇതില്‍ മാറ്റം വരുത്തുകയായിരുന്നു. ഇത് എന്തുകൊണ്ടെന്നതിന് വിശദീകരണമൊന്നും ആരും നല്‍കിയിട്ടില്ല. രാഷ്ട്രത്തിന്റെ പ്രഥമ പൗരനില്‍നിന്ന് പുരസ്‌കാരം സ്വീകരിക്കുക എന്നത് ബഹുമതിയാണ്. ആ കീഴ് വഴക്കമാണ് ഇല്ലാതാവുന്നത്. ഇപ്പോള്‍ ഇതിനു വഴങ്ങിയാല്‍ ഇതൊരു കീഴ് വഴക്കമായി മാറും. ഇനിയും പുരസ്‌കാരങ്ങള്‍ ലഭിക്കാനുള്ള വരാനുള്ള തലമുറയ്ക്കായുള്ള പ്രതിഷേധം കൂടിയാണ് ഇതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

യേശുദാസും ജയരാജും ചടങ്ങില്‍ പങ്കെടുക്കുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാ പ്രതിഷേധത്തിലും ചതിയും വഞ്ചനയുമെല്ലാമുണ്ടാവുമല്ലോ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. പങ്കെടുക്കില്ലെന്നു വ്യക്തമാക്കുന്ന കത്ത് യേശുദാസിനെ വായിച്ചുകേള്‍പ്പിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞ്ു.

നിവേദനത്തില്‍ മാത്രമാണ് ഒപ്പുവെച്ചത്, എന്നാല്‍ ചടങ്ങു ബഹിഷ്‌കരിക്കുന്നതിനോടു താത്പര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യേശുദാസ് ചടങ്ങില്‍ പങ്കെടുക്കന്നത്. വിവേചനത്തില്‍ പ്രതിഷേധിച്ചാണ് ഒപ്പിട്ടത്. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിന് താല്‍പ്പര്യമില്ല. നിവേദനത്തെ മാത്രമേ പിന്തുണയ്ക്കുകയുള്ളൂ എന്ന് മറ്റുള്ളവരെ അറിയിച്ചതായും യേശുദാസ് വ്യക്തമാക്കി. 

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ആദ്യത്തെ 11 പുരസ്‌കാരങ്ങള്‍ മാത്രമേ രാഷ്ട്രപതി വിതരണം ചെയ്യൂവെന്നും ശേഷിക്കുന്നവര്‍ക്ക് വാര്‍ത്താവിതരണ വകുപ്പുമന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്തില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ചൂണ്ടിക്കാട്ടി പുരസ്‌കാര ജേതാക്കള്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയത്. രാഷ്ട്രപതിയ്ക്ക് പകരം ഉപരാഷ്ട്രപതി അവാര്‍ഡ് നല്‍കിയാലും സ്വീകരിക്കാമെന്നും പ്രതിഷേധക്കാര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. രാഷ്ട്രപതി 11 അവാര്‍ഡുകള്‍ മാത്രമേ രാഷ്ട്രപതി വിതരണം ചെയ്യുകയുള്ളൂ. ഭരണഘടനാ പരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി കുറച്ച് സമയം മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ. ഇതുസംബന്ധിച്ച പുതിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് നിലവില്‍ വന്നതെന്നും കേന്ദ്രവാര്‍ത്താവിതരണമന്ത്രാലയം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com