'ചിലർക്കിത് തമാശയും ട്രോളുമൊക്കെയാണ്, ഞങ്ങൾക്ക് സ്വപ്നം'; ഈ സമയത്ത് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ബേസിൽ

കാലടി മണപ്പുറത്തിട്ട പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് ഒരു വിഭാ​ഗം തകർത്തത്
'ചിലർക്കിത് തമാശയും ട്രോളുമൊക്കെയാണ്, ഞങ്ങൾക്ക് സ്വപ്നം'; ഈ സമയത്ത് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ബേസിൽ
Updated on
1 min read

ടൊവിനോ തോമസ് നായകനായി എത്തുന്ന മിന്നൽ മുരളിയ്ക്ക് വേണ്ടി നിർമിച്ച സെറ്റ് ബജ്റം​ഗദൾ പ്രവർത്തകർ പൊളിച്ചുകളഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കാലടി മണപ്പുറത്തിട്ട പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് ഒരു വിഭാ​ഗം തകർത്തത്. സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ്.  ചിലർക്കിത് തമാശയും ട്രോളുമൊക്കെയാണെന്നും പക്ഷേ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു എന്നാണ് താരം കുറിക്കുന്നത്. രണ്ട് വർഷമായി ചിത്രത്തിനുവേണ്ടി കഷ്ടപ്പെടുകയാണെന്നും നിരവധി പേരുടെ കഷ്ടപ്പാടുകൾ അതിലുണ്ടെന്നും താരം കുറിച്ചു. ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ലെന്നും ബേസിൽ പറയുന്നു. 

ബേസിലിന്റെ കുറിപ്പ് വായിക്കാം

എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു ചെറിയ അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്ഡൌൺ സംഭവിച്ചതിനാൽ "ഇനി എന്ന്" എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com