ജാക്കി ചാനെ നേരില്‍ കണ്ട ത്രില്ലില്‍ ഹൃത്വിക് റോഷന്‍; ചിത്രങ്ങള്‍ കാണാം

ഹൃത്വിക്ക് ചിത്രം കാബിലിന്റെ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് താരം ചൈനയിലെത്തിയത്.
ജാക്കി ചാനെ നേരില്‍ കണ്ട ത്രില്ലില്‍ ഹൃത്വിക് റോഷന്‍; ചിത്രങ്ങള്‍ കാണാം
Updated on
1 min read

ലോകസിനിമയുടെ ആക്ഷന്‍ മാസ്റ്റര്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ജാക്കി ചാനെ നേരില്‍ കണ്ട ത്രില്ലിലാണ് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. തന്റെ സൂപ്പര്‍ 30 എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ചൈനയിലെത്തിയതായിരുന്നു ഹൃത്വിക്ക്. അവിടെ വെച്ച് ജാക്കി ചാനുമായുള്ള കൂടിക്കാഴ്ച തന്നെ ആവേശം കൊള്ളിച്ചെന്ന് നടന്‍ പറയുന്നു.

ജാക്കി ചാനുമൊന്നിച്ചുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് ഹൃത്വിക്ക് തന്റെ സന്തോഷം പ്രേക്ഷകരെ അറിയിച്ചത്. ആദ്യത്തെ ഫോട്ടോയില്‍ ഹൃത്വിക് ഒരു പുസ്തകം പിടിച്ചാണ് നില്‍ക്കുന്നത്. രണ്ട് താരങ്ങളും ചേര്‍ന്ന് പാണ്ടയുടെ കളിപ്പാട്ടം കയ്യില്‍ പിടിച്ചാണ് രണ്ടാമത്തെ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. 

ഹൃത്വിക്ക് ചിത്രം കാബിലിന്റെ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് താരം ചൈനയിലെത്തിയത്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത കാബില്‍ 2017ലാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്. കാബിലിന്റെ റിലീസോടെ ഹൃത്വിക്കിനെ ഏറ്റെടുത്ത മട്ടാണ്. ദ ഷുവായി എന്നാണ് ഹൃത്വിക് റോഷനെ സിനിമ കണ്ടവര്‍ വിളിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും സുമുഖനായ എന്നാണ് അവരുടെ ഭാഷയില്‍ ആ പേരിന് അര്‍ഥം. 

റിലീസിനൊരുങ്ങുന്ന തന്റെ ഏറ്റവും പുതിയ ചിത്രം 'സൂപ്പര്‍ 30'യെ കുറിച്ചും നടന്‍ സംസാരിച്ചു. കുട്ടികള്‍ക്ക് പ്രചോദനമേകുന്ന ഈ ചിത്രം അവരെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ഹൃത്വിക്ക് പറയുന്നു. 'നടക്കാത്ത കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് സ്വപ്‌നം കാണാം. അതെത്ര ഭ്രാന്തമായതാണെങ്കിലും നിങ്ങളതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. സ്വപ്‌നം കാണുന്നത് നിര്‍ത്തരുത്.

വിദ്യാഭ്യാസത്തിലൂടെ സ്വന്തം സ്വപ്‌നം സാക്ഷാത്കരിച്ച ഒരു മനുഷ്യന്റെ കഥയാണിത്'- സൂപ്പര്‍ 30യെക്കുറിച്ച് ഹൃത്വിക്ക് പറയുന്നു. ഗണിതശാസ്ത്രജ്ഞനായ ആനന്ദ് കുമാറിന്റെ ജീവിതകഥയാണ് സൂപ്പര്‍ 30. ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com