ഞാന്‍  പിന്നാലെ ഓടി, കോളറിന് പിടിച്ച് അയാളെ മര്‍ദ്ദിച്ചു; തുറന്നുപറഞ്ഞ് ദീപിക പദുക്കോണ്‍ 

വിവാദങ്ങള്‍ കത്തുമ്പോഴും ചിത്രത്തേകുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ തയ്യാറായ ദീപികയെ അഭിനന്ദിച്ചത് നിരവധിപേര്‍
ഞാന്‍  പിന്നാലെ ഓടി, കോളറിന് പിടിച്ച് അയാളെ മര്‍ദ്ദിച്ചു; തുറന്നുപറഞ്ഞ് ദീപിക പദുക്കോണ്‍ 
Updated on
1 min read

ബോളിവുഡ് ചിത്രം പദ്മാവതിന് നേരെയുണ്ടാകുന്ന വിവാദങ്ങളെ നേരിടുന്നതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു പ്രധാന കഥാപാത്രമായ ദീപിക പദുക്കോണ്‍. ഇത്രയധികം വിവാദങ്ങള്‍ കത്തുമ്പോഴും ചിത്രത്തേകുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ തയ്യാറായ ദീപികയെ അഭിനന്ദിച്ചത് നിരവധിപേര്‍. എന്നാല്‍ നിലപാടുകള്‍ എടുക്കുന്ന ശീലം ദീപികയ്ക്ക് ചെറുപ്പം മുതല്‍ ഉള്ളതാണ്. ഇത് അടിവരയിടുന്നതാണ് നടി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ച സംഭവങ്ങള്‍. 

പദ്മാവതില്‍ അഭിനയിച്ചതിന് വധഭീഷണി നേരിട്ടതിനെകുറിച്ചുള്ള ചോദ്യത്തിനായിരുന്നു ദീപികയുടെ മറിപടി. ' എന്റെ മാതാപിതാക്കള്‍ക്ക് വിശ്വാസവും ധൈര്യവും ലഭിച്ചതെങ്ങനെയെന്ന് മനസിലാക്കാന്‍ ഞാന്‍ ഒരു സംഭവം പറയാം. എനിക്ക് ഏകദേശം 14, 15 വയസ്സ് പ്രായമുള്ളപ്പോള്‍, ഞാന്‍ എന്റെ വീട്ടുകാരോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. റെസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു ഞങ്ങള്‍. അച്ഛനും എന്റെ അനിയത്തിയും മുന്നിലായും ഞാനും അമ്മയും പിന്നാലെയുമാണ് നടക്കുന്നത്. അപ്പോള്‍ ഒരാള്‍ എന്നെ തട്ടിയിട്ട് അറിയാത്ത ഭാവത്തില്‍ നടന്നുപോയി. എനിക്ക് ആ സംഭവം കണ്ടില്ലെന്ന് നടിക്കാമായിരുന്നു. പക്ഷെ ഞാന്‍ തിരിഞ്ഞ് അയാള്‍ക്ക് പിന്നാലെ പോയി. കോളറിന് പിടിച്ച് അയാളെ മര്‍ദ്ദിച്ചിട്ട് ഞാന്‍ തിരിഞ്ഞുനടന്നു. ആ ദിവസം മുതല്‍ എന്റെ മാതാപിതാക്കള്‍ക്കറിയാം അവളുടെ മകള്‍ക്ക് സ്വയം സംരക്ഷിക്കാന്‍ കഴിയുമെന്ന്', ദീപിക പറഞ്ഞു. 

ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ വിവാദങ്ങള്‍ പിടികൂടിയ ചിത്രമായിരുന്നു ദീപികയുടെ പദ്മാവത്. ജനുവരി 25ന് തീയറ്ററുകളിലെത്തിയ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com