'ഞാന്‍ ആരുടേയും കാലുപിടിച്ചില്ലല്ലോ, വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി'; സച്ചിന് എതിരായ ആരോപണത്തില്‍ ഉറച്ച് ശ്രീ റെഡ്ഡി

തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് താരം. താന്‍ പറഞ്ഞത് സത്യമാണെന്നും കഥ മെനഞ്ഞുണ്ടാക്കുന്ന പണി തനിക്കില്ലെന്നും പറഞ്ഞുകൊണ്ട് ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് ശ്രീ റെഡ്ഡി
'ഞാന്‍ ആരുടേയും കാലുപിടിച്ചില്ലല്ലോ, വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി'; സച്ചിന് എതിരായ ആരോപണത്തില്‍ ഉറച്ച് ശ്രീ റെഡ്ഡി
Updated on
1 min read


തെന്നിന്ത്യന്‍ വിവാദ നായിക ശ്രീറെഡ്ഡിയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരായ ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സച്ചിനേയും നടി ചാര്‍മിയേയും ചേര്‍ത്തുള്ള ആരോപണം ഉന്നയിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ശ്രീ റെഡ്ഡിയ്‌ക്കെതിരേ കടുത്ത അക്രമണമാണ് നടക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ള സച്ചിന്റെ ആരാധകര്‍ ശ്രീ റെഡ്ഡിയുടെ ഫേയ്‌സ്ബുക്കില്‍ കയറി പൊങ്കാലയിടുകയാണ്. എന്നാല്‍ ഈ ആക്രമണമൊന്നും ശ്രീ റെഡ്ഡി കാര്യമാക്കിയിട്ടില്ല. തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് താരം. താന്‍ പറഞ്ഞത് സത്യമാണെന്നും കഥ മെനഞ്ഞുണ്ടാക്കുന്ന പണി തനിക്കില്ലെന്നും പറഞ്ഞുകൊണ്ട് ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് ശ്രീ റെഡ്ഡി. 

'മാന്യമായ പെരുമാറ്റം കൊണ്ട് ഒരാള്‍ സത്യസന്ധനാണെന്ന് നമുക്ക് തോന്നാം. സമൂഹത്തില്‍ നല്ല പ്രതിച്ഛായ സൃഷ്ടിക്കാന്‍ അവര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളും ചെയ്യും. അവര്‍ ചിലപ്പോള്‍ പരസ്ത്രീ ബന്ധത്തിലും തല്‍പരരായിരിക്കാം. ഞാന്‍ സത്യമാണ് പറയുന്നത്. പബ്ലിസിറ്റി കിട്ടാനല്ല ഞാന്‍ ഇതെല്ലാം പറയുന്നത്. എന്നെ വിശ്വസിക്കണം എന്ന് പറഞ്ഞ് ഞാന്‍ ആരുടെയും കാലുപിടിച്ചിട്ടില്ല. വേണമെങ്കില്‍ വിശ്വസിക്കാം. കഥ മെനഞ്ഞുണ്ടാക്കുന്നത് എന്റെ ജോലിയില്ല. ഞാന്‍ സത്യം മാത്രമാണ് പറഞ്ഞത്' 

കഴിഞ്ഞ ദിവസമാണ് സച്ചിനെതിരേ ആരോപണം ഉന്നയിച്ച് താരം രംഗത്തെത്തിയത്. ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ നടി ചാര്‍മിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് ആരോപണം. ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥ് ഇതിന് സഹായം നല്‍കിയതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 

ഇതിന് പിന്നാലെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മലയാളികളാണ് ചീത്ത പറയാന്‍ മുന്നില്‍. ശ്രീ റെഡ്ഡിയുടെ പോസ്റ്റിന് താഴെ മലയാളത്തിലാണ് കൂടുതല്‍ ചീത്തവിളി എത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com